കാഠ്മണ്ഡു: നേപ്പാളിൽ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിയയില്‍ പ്രഖ്യാപിച്ച 1647.67 ബില്യണ്‍ രൂപയുടെ ബഡ്ജറ്റില്‍ അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം പണിയുന്നതിനായി തുക നീക്കി വച്ചത് കൂടാതെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഫ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നേപ്പാള്‍ സര്‍ക്കാര്‍ 350 മില്യണ്‍ രൂപ അനുവദിച്ചു.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന ടൂറിസത്തെ, പ്രോത്സാഹിപ്പിക്കുന്നതിനായി നേപ്പാള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു മാസത്തെ വിസ ഫീസ് ഒഴിവാക്കുമെന്ന് ധനമന്ത്രി ബിഷ്ണു പൗദ്ധ്യാല്‍ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും മറ്റ് ആഭ്യന്തര വിമാനത്താവളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ബല്യണ്‍ രൂപയും മന്ത്രാലയം അനുവദിച്ചു.
യഥാര്‍ത്ഥ അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നും തെക്കന്‍ നേപ്പാളിലെ തോറിയിലാണ് രാമന്‍ ജനിച്ചതെന്നും കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ഒലിയുടെ പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ വിഷയവുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ആരുടെയും വികാരങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരിച്ചിരുന്നു.
Discussion about this post