അടിമാലി: ഇടുക്കി ജില്ലയിലെ മറയൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസുദ്യോഗസ്ഥരെ ആക്രമിച്ചതിന് മറയൂർ സ്വദേശി അറസ്റ്റിൽ. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് പൊലീസുകാരെ ആക്രമിച്ചതിന് പിടിയിലായത്.
ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിനടുത്തേക്ക് മാസ്ക് വയ്ക്കാതെ സുലൈമാന്‍ എത്തി. പൊലീസ് തടഞ്ഞു നിര്‍ത്തിയതോടെ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറാനും അസഭ്യം പറയാനും തുടങ്ങി. ഇത് അന്വേഷിച്ച സി.ഐ രതീഷിനെ ഇയാള്‍ കല്ലെടുത്തടിച്ചു. തടയാനെത്തിയ സിപിഒ അജീഷിനെയും ഇയാള്‍ കല്ലുകൊണ്ടടിച്ചു. അജീഷിന്റെ നില ഗുരുതരമാണ്.
പരിക്കേറ്റ പൊലീസുകാരെ ആദ്യം മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അവിടെ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സുലൈമാനെ സ്റ്റേഷനിലെത്തിച്ചു,
Discussion about this post