വാഷിംഗ്ടൺ: ചൈനക്കെതിരായ നയങ്ങളിൽ ട്രമ്പിന്റെ പാത പിന്തുടർന്ന് ബൈഡനും. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 2 മുതല്‍ നിലവില്‍ വരും.
ഹ്വാവേ ഉള്‍പ്പെടെ 59 സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. നടപടിയിൽ അങ്കലാപ്പിലാണ് ചൈനയെന്നാണ് വിവരം. ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ചൈന മൊബൈല്‍ ലിമിറ്റഡ്, കോസ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് അമേരിക്കക്കാരെ വിലക്കുന്നതായിരിക്കും പുതിയ ഉത്തരവ്.
31 ചൈനീസ് സ്ഥാപനങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ നടപടികൾ തന്നെ ബൈഡൻ ഭരണകൂടവും തുടരുന്നത് ട്രമ്പിന്റെ വിമർശകർക്ക് ഇരുട്ടടിയാകും.
Discussion about this post