ന്യൂയോര്‍ക്ക്: അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമാന്തരമായി മതില് നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന് പരാതി നല്കി. അന്താരാഷ്ട്ര അതിര്‍ത്തിയായി മാറ്റാനാണ് ഇന്ത്യ മതില് നിര്‍മ്മിക്കുന്നതെന്നാണ് പാകിസ്ഥാന്റെ ആരോപണം. പാകിസ്ഥാന്റെ പരാതിയ്ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ഇന്ത്യ പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലാണ് പാകിസ്ഥാന് പരാതി നല്‍കിയത്. ഈ മാസം നാലിനും ഒന്‍പതിനുമായി രണ്ട് കത്തുകളാണ് യുഎന്നിലെ പാക് അംബാസഡര്‍ മലീഹാ ലോധി സുരക്ഷാ കൗണ്‍സിലിന് നല്‍കിയത്.ജമ്മുകാശ്മീരിനും പാകിസ്ഥാനിനും ഇടയ്ക്ക് 197 കിലോമീറ്റർ ദൂരത്തോളം പത്ത് മീറ്റർ ഉയരത്തിൽ മതിൽ കെട്ടാനുള്ള ഇന്ത്യയുടെ പദ്ധതിയിലുള്ള ആശങ്കകളാണ് ലോധി കത്തിൽ പങ്ക് വച്ചിരിക്കുന്നത്. നിയന്ത്രണ രേഖയെ ‘അപ്രഖ്യാപിത അന്താരാഷ്ട്ര അതിർത്തി’യാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്.
പാകിസ്ഥാൻ എഴുതിയ രണ്ട് കത്തുകളെപ്പറ്റിയും ഇന്ത്യക്ക് അറിവുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് അഭിപ്രായപെട്ടിരുന്നു
Discussion about this post