ഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷമായ രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കഷ്ടിച്ച് കരകയറുന്നതിനിടെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്. കർഷക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്ന് ടികായത് അറിയിച്ചു. നിലവിൽ വലിയ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് ഹരിയാനയിൽ സമരം തുടരുകയാണ് ടികായത്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത രണ്ട് നേതാക്കളെ കഴിഞ്ഞ ദിവസം ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്നാണ് ടികായതിന്റെ ആവശ്യം. ആവശ്യം അംഗീകരിക്കാത്ത പക്ഷം നാളെ മുതൽ വലിയ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് ടികായത് ഭീഷണി മുഴക്കുന്നു.
അതേസമയം കൊവിഡ് വ്യാപനം പോലെയുള്ള മഹാമാരികൾ പടർന്നു പിടിക്കുന്ന സന്ദർഭങ്ങളിൽ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം സമരങ്ങൾ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കർഷക സമരത്തിന്റെ പേരിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമായതായി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. പഞ്ചാബ് മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബറുവ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു.
Discussion about this post