ഡല്‍ഹി: കോവിഡ് വാക്‌സിന് പകരമായി ആന്റിബോഡി നേസൽ സ്പ്രേ വികസിപ്പിച്ച് ഗവേഷകർ. നേചര്‍ ജേണലാണ് യൂണിവേഴ്‌സ്റ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകര്‍ ആന്റിബോഡി നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേസൽസ്പ്രേ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ കോറോണ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു എലിയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കാനെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഗവേഷകര്‍. സ്‌പ്രേ പരീക്ഷിച്ച എലിയിൽ സാർസ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ശാസ്ത്രജ്ഞർ നിർമിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്റിബോഡിക്ക് കഴിഞ്ഞിട്ടുണ്ട്. അണുബാധയുണ്ടാകുന്നതിന് 6 മണിക്കൂർ മുൻപും അണുബാധയുണ്ടായതിന് ശേഷവുമുള്ള പരിശോധനയിൽ എലിയുടെ ശരീരത്തിൽ വൈറസ് വ്യാപനം കുറയ്ക്കാൻ സാധിച്ചതായി കണ്ടെത്തിയിരുന്നു.
മൂക്കിലൂടെ നേരിട്ട് നൽകാൻ കഴിയുന്ന സ്‌പ്രേ ആന്റിബോഡി എൻജിനീയറായ ഷിക്വിയാൻ കുവിന്റെ നേതൃത്വത്തിൽ യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസ് ഹെൽത്ത് കെയർ സെന്ററിലെ ഗവേഷകരാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത് കോവിഡ് ചികിത്സയുടെ ഫലപ്രാപ്തി കൂട്ടികൊണ്ട് ലളിതമാക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post