ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തോട് പൊരുതുമ്പോൾ യഥാർത്ഥ ഓക്സിജൻ ആവശ്യകതയുടെ നാല് മടങ്ങ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതി കണ്ടെത്തി. ഡൽഹി സർക്കാരിന്റെ ഈ നടപടി ഓക്സിജൻ ആവശ്യമായിരുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
യഥാർത്ഥത്തിൽ ഡൽഹിക്ക് ആവശ്യമായിരുന്നത് 300 മെട്രിക് ടൺ ഓക്സിജനായിരുന്നു. എന്നാൽ കെജരിവാൾ സർക്കാർ കേന്ദ്രത്തോട് 1200 മെട്രിക് ടൺ ഓക്സിജൻ ആവശ്യപ്പെട്ടു. ഇതാണ് സമിതിയുടെ റിപ്പോർട്ടിൽ ഉള്ളത്.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന കെജരിവാളിന്റെ പരാതിയിൽ കോടതി ഇടപെടൽ ഉണ്ടായിരുന്നു. തുടർന്ന് മറ്റ് സംസ്ഥാനങ്ങൾക്കുള്ള ഓക്സിജൻ ക്വാട്ട വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായിരുന്നു.
Discussion about this post