ഡൽഹി : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാവികസേനയുടെ ഫ്രണ്ട് ലൈൻ ഫ്രിഗേറ്റ് ഐഎൻഎസ് തബാർ രണ്ട് ദിവസത്തെ സൗഹാർദ്ദ സന്ദർശനത്തിന്റെ ഭാഗമായി അലക്സാണ്ട്രിയയിലെത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷി ബന്ധം പങ്കിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഇടയ്ക്കിടെ അലക്സാണ്ട്രിയ തുറമുഖം സന്ദർശിക്കാറുണ്ട്.
ഐഎൻഎസ് തബാർന്റെ കമാൻഡിംഗ് ഓഫീസർ, ക്യാപ്റ്റൻ എം മഹേഷും അദ്ദേഹത്തിന്റെ കപ്പലിലെ ജീവനക്കാരും അലക്സാണ്ട്രിയ നേവൽ അജ്ഞാത സോൾജിയർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അലക്സാണ്ട്രിയ നേവൽ ബേസ് കമാൻഡർ റിയർ അഡ്മിറൽ അയ്മാൻ അൽ ഡാലിയെ സന്ദർശിച്ചു.
തുറമുഖത്തുനിന്ന് പുറപ്പെടുമ്പോൾ ഐഎൻഎസ് തബാർ ഈജിപ്ഷ്യൻ നേവി ഷിപ്പ് തൗഷ്കയുമായി കടലിൽ ഒരു സംയുക്ത പരിശീലനം നടത്തി. കടലിലെ ഈ സംയുക്ത പ്രവർത്തനങ്ങൾ ഇന്ത്യൻ നാവികസേനയും ഈജിപ്ഷ്യൻ നാവികസേനയും തമ്മിലുള്ള നാവിക സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും വ്യക്തമാക്കുന്നു. ഐഎൻഎസ് തബാറിന്റെ ഈ സൗഹാർദ്ദ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്തിന് ലക്ഷ്യമിടുന്നു.
Discussion about this post