കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കാമുകനെന്ന പേരിൽ രേഷ്മയോട് ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ്. കാമുകനെന്ന പേരിൽ രേഷ്മയോട് ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് വ്യക്തമാക്കി.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. അനന്തു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ചാറ്റിങ്. ഫോൺ വിളികൾ ഉണ്ടായിരുന്നില്ല. രേഷ്മയെ ഇത്തരത്തിൽ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്ത് വിവരങ്ങൾ പോലീസിന് കൈമാറി. ഇയാളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. രേഷ്മയെ പറ്റിക്കാനായിരുന്നു ഇരുവരുടേയും ശ്രമം.
അതേസമയം ബുദ്ധിശൂന്യമായ ഈ പ്രവർത്തിമൂലം നഷ്ടമായത് നവജാത ശിശുവിന്റെ അടക്കം മൂന്ന് ജീവനുകൾ നഷ്ടമായത്.
Discussion about this post