ന്യൂഡൽഹി: രണ്ടാം മോദി സര്ക്കാരിറെ ആദ്യ മന്ത്രിസഭാ പുനസംഘടന പൂര്ത്തിയായി. കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ് പുതിയതായി തീരുമാനിച്ച സഹകരണ വകുപ്പിന്റെ ചുമതല. സഹമന്ത്രിയായിരുന്ന മൻസൂഖ് മൻഡവ്യയാണ് കേന്ദ്ര ആരോഗ്യമന്ത്രി.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമ ന്ത്രിയായിരുന്ന മാൻഡവ്യയ്ക്ക് പുനസംഘടനയിൽ മോദി നിർണായക പദവി നൽകുകയായിരുന്നു.
ധനകാര്യ വകുപ്പിന്റെ സഹമാന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിനാണ് വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചമതലയേറ്റത്. ധര്മ്മേന്ദ്ര പ്രധാന് ആണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി.വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും റെയിൽ വകുപ്പും അശ്വനി വൈഷ്ണവിന് നൽകി.
പിയൂഷ് ഗോയലിന് വ്യവസായ വകുപ്പും ടെക്സ്റ്റൈൽ വകുപ്പുമാണ് നൽകിയത്. ഭക്ഷ്യ വകുപ്പും ഗോയൽ കൈകാര്യം ചെയ്യും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനാവാളാണ് ജലഗതാഗതവും തുറമുഖ വകുപ്പു മന്ത്രി. ആയുഷ് വകുപ്പും സോനോവാളിനു നൽകിയിട്ടുണ്ട്.
പ്രതിരോധം, ധനകാര്യം, വിദേശം , ഗതാഗതം എന്നീ വകുപ്പുകള്ക്ക് മാറ്റമില്ല.
Discussion about this post