Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: thrithala rape caseRape cases
Share11TweetSendShare

Latest stories from this section

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

Discussion about this post

Latest News

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

‘ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം’ ; റഷ്യയിലെ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies