Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: thrithala rape caseRape cases
Share11TweetSendShare

Latest stories from this section

കേന്ദ്രം അവഗണിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വികസനം ഒട്ടും കുറഞ്ഞിട്ടില്ല; കടം കൂടിയെങ്കിലും ആഭ്യന്തരവളർച്ചയുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്: ധനമന്ത്രി

കേന്ദ്രം അവഗണിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വികസനം ഒട്ടും കുറഞ്ഞിട്ടില്ല; കടം കൂടിയെങ്കിലും ആഭ്യന്തരവളർച്ചയുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്: ധനമന്ത്രി

ജോലി ഭാരം വർദ്ധിച്ചു; പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ച് അജിത് പവാർ

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത: 3പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

Discussion about this post

Latest News

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

നാഗാലാൻഡിൽ കാട്ടുതീ പടരുന്നു ; മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ; അട്ടിമറിയെന്ന് സംശയം

നാഗാലാൻഡിൽ കാട്ടുതീ പടരുന്നു ; മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ; അട്ടിമറിയെന്ന് സംശയം

പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്

പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്

മാതൃരാജ്യത്തിന് കാവലിരിക്കുന്ന സൈനികർക്ക് ആശ്വാസം: ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയാൻ  ബയോചിപ്പ്‌ വികസിപ്പിച്ച് ഇന്ത്യ

മാതൃരാജ്യത്തിന് കാവലിരിക്കുന്ന സൈനികർക്ക് ആശ്വാസം: ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയാൻ  ബയോചിപ്പ്‌ വികസിപ്പിച്ച് ഇന്ത്യ

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി ; നടപടി ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി ; നടപടി ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ

ഗൂഗിൾ തോറ്റ ബുദ്ധി, 320 കോടിയുമായി വിമാനം കയറി :Where Is My Train ആപ്പിന്റെ മാജിക്.

ഗൂഗിൾ തോറ്റ ബുദ്ധി, 320 കോടിയുമായി വിമാനം കയറി :Where Is My Train ആപ്പിന്റെ മാജിക്.

“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…

“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies