Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

തലസ്ഥാനത്തിന് തിളക്കം; രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിലൊന്ന് തിരുവനന്തപുരത്തേക്ക്..?

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

Discussion about this post

Latest News

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies