Saturday, October 25, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴ മുന്നറിയിപ്പിൽ മാറ്റം,അതിതീവ്രന്യൂനമർദ്ദം; ചുഴലിക്കാറ്റായേക്കും; ഓറഞ്ച് അലർട്ട്….

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

തെറ്റ് തിരുത്താൻ അദ്ധ്യാപകർക്ക് ‘ചൂരൽപ്രയോഗം’ ആവാം; വ്യക്തമാക്കി ഹൈക്കോടതി

Discussion about this post

Latest News

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം ; ഞായറാഴ്ച നിർണായകമാകും ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

പി വി അൻവറിന് ആശ്രയമാകാൻ ലീഗ് ; തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് പി.എം.എ സലാം

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

ജമ്മു കശ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ; നാഷണൽ കോൺഫറൻസ് സഖ്യത്തിലെ മൂന്നുപേരും ഒരു ബിജെപി സ്ഥാനാർത്ഥിയും വിജയിച്ചു

കടൽശക്തി പ്രകടിപ്പിക്കാൻ ഇന്ത്യ… നാവിക ദിനാഘോഷം ശംഖുമുഖത്ത്

കടൽശക്തി പ്രകടിപ്പിക്കാൻ ഇന്ത്യ… നാവിക ദിനാഘോഷം ശംഖുമുഖത്ത്

13 വയസ്സുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ ; വിസമ്മതിച്ചതോടെ പുറത്താക്കിയതായി പരാതി

13 വയസ്സുകാരിയുടെ കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മദ്രസ ; വിസമ്മതിച്ചതോടെ പുറത്താക്കിയതായി പരാതി

15 കാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ കേസ്; സഭാ ചുമതലകളിൽ നിന്നും നീക്കി

ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പ്രതികാരം; പിന്നാലെ ജീവനൊടുക്കി പിതാവ്

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

പണി തരാൻ ‘മോന്ത’ വരുന്നു, ഇതെന്തോന്ന് കാലവർഷ പെയ്‌ത്തോ?

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

ഇടഞ്ഞ് സിപിഐ ; പിഎം ശ്രീ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies