Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; മോദി വീണ്ടും എത്തുന്നു! മാർച്ച് 6-ന് കൊച്ചിയിൽ വൻ പ്രഖ്യാപനങ്ങൾ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ തടഞ്ഞ് സുപ്രീം കോടതി!; സ്റ്റേ നിലനിൽക്കെ നിയമനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് ജസ്റ്റിസ്

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Discussion about this post

Latest News

ക്യൂബ- ലോകത്തിന്റെ പഞ്ചസാര കിണ്ണം: വിപ്ലവവും സംഗീതവും ഇഴചേർന്ന മണ്ണ്

ക്യൂബ- ലോകത്തിന്റെ പഞ്ചസാര കിണ്ണം: വിപ്ലവവും സംഗീതവും ഇഴചേർന്ന മണ്ണ്

മയക്കുമരുന്ന് ലോകത്തെ ‘രാജാവ്’ എൽ മെഞ്ചോ കൊല്ലപ്പെട്ടു; തലയ്ക്ക് വില 136 കോടി!20,000 ഭീകരരുടെ തലവൻ; മെക്സിക്കൻ സൈന്യത്തിന്റെ മിന്നൽ നീക്കം

മയക്കുമരുന്ന് ലോകത്തെ ‘രാജാവ്’ എൽ മെഞ്ചോ കൊല്ലപ്പെട്ടു; തലയ്ക്ക് വില 136 കോടി!20,000 ഭീകരരുടെ തലവൻ; മെക്സിക്കൻ സൈന്യത്തിന്റെ മിന്നൽ നീക്കം

സ്വാതന്ത്ര്യത്തിനു മുൻപ് പോലും രാജ്യത്തെ മികച്ച സംസ്ഥാനമായിരുന്ന ബംഗാൾ ഇന്ന് ജീർണാവസ്ഥയിൽ ; മാറ്റത്തിനുള്ള സമയമായി ; ബംഗാൾ ജനതയ്ക്ക് മോദിയുടെ കത്ത്

സ്വാതന്ത്ര്യത്തിനു മുൻപ് പോലും രാജ്യത്തെ മികച്ച സംസ്ഥാനമായിരുന്ന ബംഗാൾ ഇന്ന് ജീർണാവസ്ഥയിൽ ; മാറ്റത്തിനുള്ള സമയമായി ; ബംഗാൾ ജനതയ്ക്ക് മോദിയുടെ കത്ത്

മരണം പോലും ഇവിടെ ആഘോഷം;നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഈ രാജ്യം ഉണ്ടോ? മെക്സിക്കോ എന്ന വിസ്മയം!

മരണം പോലും ഇവിടെ ആഘോഷം;നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഈ രാജ്യം ഉണ്ടോ? മെക്സിക്കോ എന്ന വിസ്മയം!

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; മോദി വീണ്ടും എത്തുന്നു! മാർച്ച് 6-ന് കൊച്ചിയിൽ വൻ പ്രഖ്യാപനങ്ങൾ

ബാങ്കിംഗ് മേഖലയെ നടുക്കി 590 കോടിയുടെ വൻ തട്ടിപ്പ്; ഹരിയാന സർക്കാർ അക്കൗണ്ട് പൂട്ടാൻ വന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ;കള്ളൻ കപ്പലിൽ തന്നെ?

ബാങ്കിംഗ് മേഖലയെ നടുക്കി 590 കോടിയുടെ വൻ തട്ടിപ്പ്; ഹരിയാന സർക്കാർ അക്കൗണ്ട് പൂട്ടാൻ വന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ;കള്ളൻ കപ്പലിൽ തന്നെ?

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ തടഞ്ഞ് സുപ്രീം കോടതി!; സ്റ്റേ നിലനിൽക്കെ നിയമനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് ജസ്റ്റിസ്

അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം! കൈവശമുള്ള യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് മടങ്ങണം; ജാഗ്രതയുമായി കേന്ദ്രസർക്കാർ; ആശങ്കയിൽ പ്രവാസികൾ!

അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം! കൈവശമുള്ള യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് മടങ്ങണം; ജാഗ്രതയുമായി കേന്ദ്രസർക്കാർ; ആശങ്കയിൽ പ്രവാസികൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies