Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

Discussion about this post

Latest News

നിങ്ങളുടെ  പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക്  നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”:  കങ്കണ റണാവത്ത്

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”: കങ്കണ റണാവത്ത്

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച്  അമിത് ഷാ

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് അമിത് ഷാ

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies