Saturday, March 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

റിപ്പോർട്ടർ ചാനൽ പൂട്ടണം, ജനങ്ങളോട് മാപ്പ് പറയണം; ആഞ്ഞടിച്ച് സാബു എം. ജേക്കബ്! സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

കുഞ്ഞുങ്ങളെ എലി കടിക്കുന്ന കോളനി,  പള്ളുരുത്തിയിലെ കണ്ണീർക്കാഴ്ചകൾ വിവരിച്ച് നെഞ്ചുപൊട്ടി അഞ്ജലി നായർ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ചെങ്കൊടിയേന്തിയവർ കഞ്ചാവടിക്കുന്നു, സി.പി.എമ്മിൽ അഹങ്കാരവും ബുദ്ധിശൂന്യതയും; കോൺഗ്രസിനെ പുകഴ്ത്തി ജി. സുധാകരൻ!

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

ലീഡർ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ബിജെപിയിൽ; കോൺഗ്രസിനെ തള്ളി പത്മജ വേണുഗോപാൽ! അച്ഛന്റെ അനുഗ്രഹം കൂടെയുണ്ട്; തൃശൂരിൽ താമര വിരിയും

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ

Discussion about this post

Latest News

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

എഫ്ബിഐ മേധാവിയുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ഹണ്ടാല ഹാക്ക് ടീം; ഇറാനിയൻ അനുകൂലികൾ എന്ന് വിലയിരുത്തൽ ; വൻ സുരക്ഷാ പാളിച്ച

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

ലഡാക്കിൽ വൻ ഹിമപാതം; 6 പേർ മരിച്ചു; ശ്രീനഗർ-ലേ ഹൈവേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് വീണത് കൂറ്റൻ മഞ്ഞുപാളികൾ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies