Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

79.63% പോളിംഗ്, അന്തിമ കണക്ക് ഇനിയും വരാനുണ്ട്!; വിവാദങ്ങൾക്ക് വിരാമമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടെടുപ്പിൽ മുന്നിട്ട് നിന്നു സ്ത്രീകൾ

79.63% പോളിംഗ്, അന്തിമ കണക്ക് ഇനിയും വരാനുണ്ട്!; വിവാദങ്ങൾക്ക് വിരാമമിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; വോട്ടെടുപ്പിൽ മുന്നിട്ട് നിന്നു സ്ത്രീകൾ

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ഇരട്ടവോട്ട് തടയാൻ ബയോമെട്രിക് സംവിധാനം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടീസ്, നിർണ്ണായക നീക്കം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

Discussion about this post

Latest News

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies