Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11TweetSendShare

Latest stories from this section

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ട്രംപും നെതന്യാഹുവും ഹിറ്റ്‌ലറുടെ പിൻഗാമികൾ? ലോകനേതാക്കൾക്കെതിരെ എം.എ ബേബി

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

Discussion about this post

Latest News

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഫലമെത്തും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

അവൻ വെറുമൊരു 15 വയസ്സുകാരൻ, ഐസ്ക്രീം കഴിക്കട്ടെ; വൈഭവിനെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ജിതേഷ് ശർമ്മ

അവൻ വെറുമൊരു 15 വയസ്സുകാരൻ, ഐസ്ക്രീം കഴിക്കട്ടെ; വൈഭവിനെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ജിതേഷ് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies