Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃത്താല പീഡനക്കേസ് : പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന പരാതിയുമായി ബന്ധുക്കൾ; പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ അറസ്റ്റിൽ

by Brave India Desk
Jul 8, 2021, 09:08 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി, മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25-കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

Stories you may like

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

ഏപ്രിൽ 30-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകി. ജൂൺ 20-ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പോലീസിന് പരാതി നൽകിയിട്ടുണ്ടെനന്നും,എന്നാൽ ഇക്കാര്യം പോലീസ് നിഷേധിക്കുകയാണ് ഉണ്ടായതെന്നും അമ്മ അവകാശപ്പെടുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തെയും ഭീഷണിയെയും തുടർന്ന് മാനസികനില തെറ്റിയ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇതൊരു ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

Tags: Rape casesthrithala rape case
Share11
Tweet
SendShare

Latest stories from this section

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

Latest News

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies