ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനങ്ങൾ തുടർക്കഥയാകുന്നു. ബദീൻ ജില്ലയിലെ മാൾട്ടി പട്ടണത്തിൽ 60 ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി.
ഇവിടത്തെ ധനികരായ ഭൂവുടമകൾ ഹിന്ദുക്കളായ തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിക്കുകയായിരുന്നു. മതം മാറിയാൽ സ്വാതന്ത്ര്യവും പണവും നൽകാമെന്ന് വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഇവരെ പരിവർത്തനം ചെയ്യിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മാൾട്ടി മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ അബ്ദുൾ റൗഫ് നിസമാനിയുടെ നേതൃത്വത്തിലായിരുന്നു മതം മാറ്റം. ഇതിന്റെ 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ചടങ്ങ് നടക്കുന്ന സമയത്ത് ഇസ്ലാം പുരോഹിതൻ കൽമ ഉരുവിടുന്നതും ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിക്കുന്നതായി പ്രതിജ്ഞ ചെയ്യുന്നതും വീഡിയോയിൽ കാണാം. ‘അൽഹംദുലില്ലാ, ഇന്ന് എന്റെ മാർഗനിർദേശ പ്രകാരം 60 പേർ ഇസ്ലാം സ്വീകരിച്ചു. ദയവായി അവർക്കു വേണ്ടി പ്രാർത്ഥിക്കുക‘. എന്നും വീഡിയോയിൽ ഇയാൾ കമന്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പാക് മനുഷ്യാവകാശ പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Discussion about this post