Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

ട്രംപിന്റെ 10 ശതമാനം തീരുവക്ക് കനത്ത തിരിച്ചടി ; നിയമവിരുദ്ധമെന്ന് വ്യക്തമാക്കി യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

Discussion about this post

Latest News

അമിത് ഷാ കൊൽക്കത്തയിൽ ; നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പ്രത്യേക യോഗം ; നാളെ സത്യപ്രതിജ്ഞ

അമിത് ഷാ കൊൽക്കത്തയിൽ ; നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പ്രത്യേക യോഗം ; നാളെ സത്യപ്രതിജ്ഞ

ലോകകപ്പ് ജയിപ്പിച്ചിട്ടും രക്ഷയില്ല, സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20 നായകനാകുന്നു? ബിസിസിഐയുടെ തീരുമാനം ഇങ്ങനെ

ലോകകപ്പ് ജയിപ്പിച്ചിട്ടും രക്ഷയില്ല, സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20 നായകനാകുന്നു? ബിസിസിഐയുടെ തീരുമാനം ഇങ്ങനെ

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

കോഹ്‌ലിയുടെ ‘ഗുരുദക്ഷിണ’; സ്വന്തം ഉപദേശത്തിൽ കുരുങ്ങി വിരാട് പുറത്ത്; വെളിപ്പെടുത്തലുമായി പ്രിൻസ് യാദവ്

ട്രംപിന്റെ 10 ശതമാനം തീരുവക്ക് കനത്ത തിരിച്ചടി ; നിയമവിരുദ്ധമെന്ന് വ്യക്തമാക്കി യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി

ട്രംപിന്റെ 10 ശതമാനം തീരുവക്ക് കനത്ത തിരിച്ചടി ; നിയമവിരുദ്ധമെന്ന് വ്യക്തമാക്കി യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

പാകിസ്താനും ചൈനയും വിറയ്ക്കും! ആകാശത്ത് ഇന്ത്യയുടെ ‘മരണദൂതൻ’; ശത്രുവിനെ പറന്നിറങ്ങി വീഴ്ത്താൻ മോദി സർക്കാരിന്റെ വജ്രായുധം

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies