Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39
Tweet
SendShare

Latest stories from this section

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

Latest News

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies