Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

യുഎസിൽ 30 ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ ; ഉടൻതന്നെ ഇന്ത്യയിലേക്ക് നാടുകടത്തും

നന്ദികെട്ടവൻ;എല്ലാവർക്കും നിന്നോട് വെറുപ്പാണ്;നെതന്യാഹുവിനെതിരെ ട്രംപ്

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

അമേരിക്കൻ സൈനിക താവളം തകർത്തെന്ന് ഐആർജിസി ; ആക്രമണം കുവൈറ്റിലെന്ന് സൂചന

ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക; ലക്ഷ്യമിട്ടത് റഡാർ സ്റ്റേഷനുകളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളും

ഇറാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക; ലക്ഷ്യമിട്ടത് റഡാർ സ്റ്റേഷനുകളും ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളും

Discussion about this post

Latest News

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies