Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

Discussion about this post

Latest News

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

ആ വജ്രം എനിക്ക് വേണമായിരുന്നു, പക്ഷേ..; പ്രധാനമന്ത്രി മോദിയുടെ സമ്മാനം തിരികെ നൽകേണ്ടി വന്ന കഥ വെളിപ്പെടുത്തി ജിൽ ബൈഡൻ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies