Wednesday, November 26, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: AlcalaDating Game Serial Killer
Share39TweetSendShare

Latest stories from this section

പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നത് വളരെ എളുപ്പം..ഞാനെന്തിനാണിങ്ങനെ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതെന്നറിയാമോ?; ട്രംപ്

മുസ്ലീം ബ്രദർഹുഡിനെ:ഭീകരസംഘടനയായി പ്രഖ്യാപിക്കും:നിരോധന നീക്കവുമായി യുഎസ്

അസംബന്ധം…അരുണാചൽ ഇന്ത്യയുടേത്: യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

അസംബന്ധം…അരുണാചൽ ഇന്ത്യയുടേത്: യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

വാക്ക് തെറ്റിക്കുക പുത്തരിയല്ല; വെടിനിർത്തൽ കരാർ ലംഘിച്ച് അഫ്ഗാനിസ്ഥാനെ പിന്നിൽ നിന്ന് കുത്തി പാകിസ്താൻ

അർദ്ധരാത്രിയിൽ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണവുമായി പാകിസ്താൻ:ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു

എത്യോപ്യ അഗ്നിപർവ്വത സ്ഫോടനം ; അറേബ്യൻ ഉപദ്വീപ് വഴി ചാരപ്പുക ഇന്ത്യയിലേക്ക് ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി

എത്യോപ്യ അഗ്നിപർവ്വത സ്ഫോടനം ; അറേബ്യൻ ഉപദ്വീപ് വഴി ചാരപ്പുക ഇന്ത്യയിലേക്ക് ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി

Discussion about this post

Latest News

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ്‌ സീൻ

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

എന്തു പൊതുതാത്പര്യമാണ് ഉള്ളത്? പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരുടെ കേസ് പിൻവലിക്കുന്നതിനെതിരെ കോടതി

ഇമ്രാൻ ഖാനെ അസിം മുനീറും ഐഎസ്‌ഐയും ചേർന്ന് കൊന്നു: പാകിസ്താൻ സ്വന്തം ശവക്കുഴി തോണ്ടിയെന്ന് വിമർശനം

ഇമ്രാൻ ഖാനെ അസിം മുനീറും ഐഎസ്‌ഐയും ചേർന്ന് കൊന്നു: പാകിസ്താൻ സ്വന്തം ശവക്കുഴി തോണ്ടിയെന്ന് വിമർശനം

മസാജ് ചെയ്യാനെന്ന വ്യാജേന 5 ഉം 6 ഉം വയസുള്ള മദ്രസ വിദ്യാർത്ഥികളെ പഠനമുറിയിലേക്കെത്തിക്കും, കുട്ടികളെ വാതിലിന് പുറത്ത് കാവൽ നിർത്തി ലൈംഗിക പീഡനം; മൗലവിയുടെ ക്രൂരതയ്ക്കിരയായത് നിരവധിപേർ

വയനാട്ടിൽ 11 കാരിക്ക് നേരെ ലെെംഗികാതിക്രമം;മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരി,കൊടും ഭീകരൻ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പെൺകുട്ടി

അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരി,കൊടും ഭീകരൻ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പെൺകുട്ടി

മൊഹാലിയിൽ പോലീസ് എൻകൗണ്ടർ ; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേർ പിടിയിൽ

മൊഹാലിയിൽ പോലീസ് എൻകൗണ്ടർ ; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേർ പിടിയിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണോ, ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികൾ ഏറെ; സാധ്യത ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണോ, ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികൾ ഏറെ; സാധ്യത ഇങ്ങനെ

രാഷ്ട്രമാണ് വലുത്;രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല, സൈനികർ വിട്ടില്ല;മുംബെെ ഭീകരാക്രമണത്തിൻ്റെ ഓർമ്മയിൽ മേജർ പിവി മനേഷ്

രാഷ്ട്രമാണ് വലുത്;രാജ്യത്തിനകത്തു വന്ന ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല, സൈനികർ വിട്ടില്ല;മുംബെെ ഭീകരാക്രമണത്തിൻ്റെ ഓർമ്മയിൽ മേജർ പിവി മനേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies