Thursday, December 11, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

ദീപാവലി യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ; ഓരോ പൗരനും ആവേശം നൽകുന്ന തീരുമാനമെന്ന് മോദി

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി ; പത്രസമ്മേളനത്തിനിടെ അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ് 

മാധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി ; പത്രസമ്മേളനത്തിനിടെ അശ്ലീല ആംഗ്യവുമായി പാകിസ്താൻ സൈനിക വക്താവ് 

ട്രംപിനെതിരെ ലിയോ മാർപാപ്പ ; രൂക്ഷ വിമർശനം സെലെൻസ്‌കിയെ കണ്ട ശേഷം

ട്രംപിനെതിരെ ലിയോ മാർപാപ്പ ; രൂക്ഷ വിമർശനം സെലെൻസ്‌കിയെ കണ്ട ശേഷം

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

Discussion about this post

Latest News

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

മഹാരാഷ്ട്രയിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; തലയ്ക്ക് 82 ലക്ഷം രൂപ വിലയുള്ള പതിനൊന്ന് ഭീകരർ കീഴടങ്ങി

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

അപ്പൂപ്പൻ വോട്ട് ചോരി, അമ്മൂമ്മ വോട്ട് ചോരി, അമ്മ വോട്ട് ചോരി! ; രാഹുലിന്റെ ആളിയ തീ തല്ലിക്കെടുത്തി അമിത് ഷാ

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

പ്രതിഷേധമായി റൺ വഴങ്ങിയവന് കിട്ടിയ പണിയും ദ്രാവിഡിന്റെ ഹാട്രിക്ക് സിക്‌സും; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ക്രിക്കറ്റ് റെക്കോഡുകൾ നോക്കാം

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

മോഹൻലാലിൻറെ വലിയ മനസ് ഒന്ന് കൊണ്ട് മാത്രം എനിക്ക് ആ ഹിറ്റ് ചിത്രം കിട്ടി, അയാൾ അപ്പോൾ ആ വാക്ക് പ്രിയനോട് പറഞ്ഞു: മണിയൻപിള്ള രാജു

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

നെയ്യിൽ മാത്രമല്ല പട്ടിലും അഴിമതി ; തിരുപ്പതിയിൽ വ്യാജ പട്ട് വാങ്ങി നടത്തിയത് 55 കോടിയുടെ അഴിമതി

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies