Friday, December 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകും ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി

റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ നൽകും ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി

ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം,രാജ്യത്തിനായാണ് അദ്ദേഹം ജീവിക്കുന്നത്; സമ്മർദങ്ങൾക്ക് വഴങ്ങുന്നയാളല്ല;നരേന്ദ്രമോദിയെ പുകഴ്ത്തി പുടിൻ

ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം,രാജ്യത്തിനായാണ് അദ്ദേഹം ജീവിക്കുന്നത്; സമ്മർദങ്ങൾക്ക് വഴങ്ങുന്നയാളല്ല;നരേന്ദ്രമോദിയെ പുകഴ്ത്തി പുടിൻ

Discussion about this post

Latest News

വിരാടിന്റെ മൈൻഡ് സെറ്റ് തന്നെ മാറി, അവൻ ഇപ്പോൾ അതാണ് പറയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

വിരാടിന്റെ മൈൻഡ് സെറ്റ് തന്നെ മാറി, അവൻ ഇപ്പോൾ അതാണ് പറയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

വിവാഹപ്രായമായിട്ടില്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാം;18കാരനും 19കാരനും രക്ഷയായി ഹൈക്കോടതി

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്; സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്’; സുപ്രീംകോടതി

രാജസ്ഥാനിലെ ക്യാപ്റ്റൻസി പ്രശ്നങ്ങളും കഴിഞ്ഞ സീസണിലെ വിവാദവും, മറുപടിയുമായി റിയാൻ പരാഗ്

രാജസ്ഥാനിലെ ക്യാപ്റ്റൻസി പ്രശ്നങ്ങളും കഴിഞ്ഞ സീസണിലെ വിവാദവും, മറുപടിയുമായി റിയാൻ പരാഗ്

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് മോദി,യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്ന് പുടിൻ: ചർച്ചകളെ സസൂക്ഷ്മം വീക്ഷിച്ച് ലോകരാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies