Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പാകിസ്താൻ ഇരുട്ടിലേക്ക്, ഇന്ധനമില്ലാതെ രാജ്യം സ്തംഭിക്കുന്നു, ‘വർക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു!

ജെൻ സി പ്രതിഷേധങ്ങൾക്ക് ശേഷം നേപ്പാളിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ് ; 6 മുൻ പ്രധാനമന്ത്രിമാർ മത്സരരംഗത്ത് ; ജെൻ സി വോട്ടുകൾ നിർണായകമാകും

ജെൻ സി പ്രതിഷേധങ്ങൾക്ക് ശേഷം നേപ്പാളിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ് ; 6 മുൻ പ്രധാനമന്ത്രിമാർ മത്സരരംഗത്ത് ; ജെൻ സി വോട്ടുകൾ നിർണായകമാകും

ഞാൻ അവനെ പിടിച്ചു; ട്രംപിന്റെ അവകാശവാദം തള്ളി പെന്റഗൺ; ഖൊമേനിയുടെ മരണം ഇസ്രായേൽ ഓപ്പറേഷനെന്ന് വിശദീകരണം

ഞാൻ അവനെ പിടിച്ചു; ട്രംപിന്റെ അവകാശവാദം തള്ളി പെന്റഗൺ; ഖൊമേനിയുടെ മരണം ഇസ്രായേൽ ഓപ്പറേഷനെന്ന് വിശദീകരണം

അവധിയില്ലാത്ത 25 വർഷങ്ങൾ; മോദി അത്ഭുതമാണ്; ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെയും പ്രധാനമന്ത്രിയെയും ലോകത്തിന് മുന്നിൽ പ്രശംസിച്ച് മാർക്ക് കാർണി

അവധിയില്ലാത്ത 25 വർഷങ്ങൾ; മോദി അത്ഭുതമാണ്; ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തെയും പ്രധാനമന്ത്രിയെയും ലോകത്തിന് മുന്നിൽ പ്രശംസിച്ച് മാർക്ക് കാർണി

Discussion about this post

Latest News

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies