Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

130 സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ക്രൂരമായ കൊലകൾക്ക് ശേഷം മൃതദേഹങ്ങളോടും ലൈംഗിക വൈകൃതം; ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു

by Brave India Desk
Jul 26, 2021, 09:00 pm IST
in International
Share on FacebookTweetWhatsAppTelegram

കാലിഫോർണിയ: 130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. 77 വയസ്സായിരുന്നു. കൊലപാതകങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഇയാൾ. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങൾക്കാണ് ഇയാൾക്ക് 2010ൽ വധ ശിക്ഷ വിധിക്കപ്പെട്ടത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ആൽകാല. എന്നാൽ അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ജേതാവായ ആൽകാലക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ല.

Stories you may like

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

തുടർന്ന് സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ ഇയാൾ പതിവാക്കി. ഇതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് യുവതി 6 മാസം ഗർഭിണിയായിരുന്നു.

ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണത്തിന് കൃത്യമായ കണക്കില്ല.

കൊലചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളോടും ഇയാൾ ലൈംഗിക വൈകൃതങ്ങൾ കാട്ടിയിരുന്നു. 12 വയസ്സുമുതൽ പ്രായമുള്ള പെൺകുട്ടികൾ ഇയാളുടെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു. മറ്റ് പല കേസുകളിലും അന്വേഷണം പുരോഗമിക്കവെയായിരുന്നു അൽകാലയുടെ മരണം.

സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ അറിയിച്ചു.

Tags: Dating Game Serial KillerAlcala
Share39TweetSendShare

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

Discussion about this post

Latest News

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പിന്നിൽ പിഎഫ്ഐ ബന്ധം? സാമ്പത്തിക സ്രോതസ്സിൽ ദുരൂഹത?, അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി!

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies