ടോക്യോ ഒളിംപിക്‌സ് മെഡൽ ജേതാവ് മീരാബായി ചാനു ഇന്ത്യൻ സംസ്കാരത്തെ അചഞ്ചലമായി ആദരിക്കുന്ന കായിക താരമാണ്. ആർ എസ് എസുമായും സംഘപരിവാർ സംഘടനകളുമായും നല്ല ബന്ധമാണ് അവർ കാത്ത് സൂക്ഷിക്കുന്നത്. ആർ എസ് എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ നാഗ്പൂരിൽ വച്ചു നടന്ന 2018ലെ വിജയദശമി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി മണിപ്പൂർ സ്വദേശിനി ഒളിമ്പ്യൻ മീരാബായി ചാനു പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
ആർ എസ് എസിന്റെ സ്ഥാപകദിനമായ വിജയദശമിക്ക് ആർ എസ് എസ് പ്രമുഖ് സഞ്ചാലിക ആയ സുശ്രീ. ശാന്തക്കക്ക് ഒപ്പമാണ് ചാനു പങ്കെടുത്തത്. അന്ന് ആ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി തന്റെ ഒളിമ്പിക് മോഹവും മെഡൽ സ്വപ്നവും അതിന് വേണ്ടിയുള്ള നിരന്തര പോരാട്ടവും മീരാബായി ചാനു പങ്കു വച്ചത് പിറ്റേന്ന് പത്രങ്ങളിൽ വാർത്തയായിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ ആർ എസ് എസ് വേദിയിൽ മുഴങ്ങിയ വാക്കുകളിൽ ജ്വലിച്ച അതേ ആവേശമാണ് ടോക്യോയിൽ മെഡൽ നേടിയപ്പോഴും മീരാബായ് ചാനുവിൽ കാണാൻ സാധിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ജേതാവ് ആയ മീരാബായി ചാനുവിനെ നേരത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
Discussion about this post