ലഖ്നൗ: മുത്തലാഖ് ചൊല്ലിയതിനും ഗാർഹിക പീഡനത്തിനും മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ചൗധരി ബഷീറിനെതിരെ പരാതി നൽകി മൂന്നാം ഭാര്യ. ബഷീറിന്റെ മൂന്നാം ഭാര്യ നഗ്മയാണ് പരാതിക്കാരി. ബഷീർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് കാട്ടി നഗ്മ നൽകിയ പരാതി ഉത്തർ പ്രദേശ് പൊലീസ് സ്വീകരിച്ചു.
ബഷീർ ആറാമതും വിവാഹം കഴിക്കാനൊരുങ്ങുന്നതായി മനസിലാക്കിയ നഗ്മ ഇത് ചോദ്യം ചെയ്തു. ഇതോടെ ക്ഷുഭിതനായ ബഷീർ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു.
ഹിന്ദു യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീറിനെതിരെ നേരത്തെ നഗ്മ രംഗത്ത് വന്നിരുന്നു. ഗർഭിണിയായ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചതിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനും 2013ൽ ഇയാൾ അറസ്റ്റിലായിരുന്നു.
ഹിന്ദു മഹാസഭ പ്രവർത്തകർക്കെതിരായ വർഗീയ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ചൗധരി ബഷീറിനെതിരെ കേസെടുത്തിരുന്നു. അനധികൃത കശാപ്പുശാലകൾക്ക് ഇയാൾ സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടും ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.
Discussion about this post