ഡൽഹി:അയോധ്യയിൽ രാമമന്ദിരത്തിന്റെ ഭൂമി പൂജയുടെ (തറക്കല്ലിടൽ ചടങ്ങ്) ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ റേഷൻ വിതരണ പരിപാടിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുമായി യോഗി സർക്കാർ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിങ് വഴി പങ്കെടുക്കും. നൂറിലധികം ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഏകദേശം 500 പേർ ഇതിൽ പങ്കെടുക്കും
രാം ലല്ല ക്ഷേത്രം ഉൾപ്പെടെ അയോധ്യയിലെ പ്രമുഖ ക്ഷേത്രവും പ്രധാനമന്ത്രി പിന്നീട് സന്ദർശിക്കും. ഭൂമി പൂജൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര നഗരം സന്ദർശിച്ച് പ്രത്യേക പൂജകളും, പ്രാർത്ഥനകളും നടത്തും.
പ്രമുഖ ഡിസൈനർ മനീഷ് ത്രിപാഠി രൂപകൽപന കൈത്തറിയിൽ നിർമ്മിച്ച ചെയ്ത മഞ്ഞ നിറത്തിലുള്ള പട്ടു വസ്ത്രം ചാർത്തിയാണ് രാം ലല്ല ദേവനെ ആദിത്യനാഥ് ആരാധിക്കുന്നത്. ഇങ്ങിനെയുള്ള പ്രത്യേക അവസരങ്ങളിൽ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നത് മനീഷ് ത്രിപാഠിയാണ്.
2025 അവസാനത്തോടെ 70 ഏക്കറിലെ മുഴുവൻ കാമ്പസിലെയും നിർമ്മാണം പൂർത്തിയാകുമെന്ന് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര സമുച്ചയം മുഴുവൻ 2025 ഓടെ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, 023 അവസാനത്തോടെ ദേവനെ ആരാധിക്കാൻ ഭക്തരെ അനുവദിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു. “ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പദ്ധതി പ്രകാരം പുരോഗമിക്കുന്നു, 2023 അവസാനത്തോടെ ഭക്തർക്ക് രാമന്റെ ദർശനത്തിനുള്ള അവസരം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു,” ക്ഷേത്ര വൃത്തങ്ങൾ പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ട്രസ്റ്റിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി മിക്ക പുരാതന ക്ഷേത്രങ്ങളുടെയും മാതൃകയിൽ ക്ഷേത്രത്തിന്റെ രൂപകൽപ്പനയും, ദീർഘ കാലം നിലനിൽക്കുന്ന പെയിന്റിങ്ങുകളും ആയിരുന്നു. ക്ഷേത്ര നിർമ്മാണത്തിൽ സ്റ്റീൽ ഉപയോഗിക്കില്ലെന്നും ട്രസ്റ്റ് തീരുമാനിച്ചിരുന്നു.
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളി ശില സ്ഥാപിച്ചത്. ചടങ്ങിൽ മോദി ഉൾപ്പെടെ 175 പേർ പങ്കെടുത്തിരുന്നു. ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്, ട്രസ്റ്റ് ചീഫ് നൃത്യ ഗോപാൽദാസ് മഹാരാജ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അന്നത്തെ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്.
Discussion about this post