ഡൽഹി: കഴിഞ്ഞ ഏഴര വർഷത്തെ തന്റെ സർക്കാരിന്റെ ഭരണകാലത്തിന്റെ മികച്ച പ്രവർത്തനത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമായതിനാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്നം നിറവേറ്റുന്നതിലേക്ക് രാജ്യം നീങ്ങുകയാണ് ഉജ്ജ്വല 2.0 പുറത്തിറക്കുമ്പോൾ എന്ന് വീഡിയോ കോൺഫറൻസിംങ്ങ് മുഖേന നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
“ഉജ്ജ്വല പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അഭൂതപൂർവമാണ്. മംഗൾ പാണ്ഡെയുടെ നാടായ ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നാണ് 2016 ൽ ഈ പദ്ധതി ആരംഭിച്ചത്. ഇന്ന് ഉജ്ജ്വലയുടെ രണ്ടാം പതിപ്പ് യുപിയിലെ മഹോബ കി വീരഭൂമിയിൽ നിന്നും ആരംഭിക്കുന്നു. 75 -ആം സ്വാതന്ത്ര്യദിനം നമ്മൾ ഉടൻ ആഘോഷിക്കും. കഴിഞ്ഞ ഏഴര വർഷങ്ങളിൽ ചെയ്ത പ്രവൃത്തികളിലേക്ക് തിരിഞ്ഞുനോക്കുകയാണെങ്കിൽ, ഈ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്യാമായിരുന്നു. വീട്, വൈദ്യുതി, വെള്ളം, ടോയ്‌ലറ്റ്, ഗ്യാസ്, റോഡ്, ആശുപത്രി, സ്‌കൂൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി രാജ്യത്തെ നിരവധി ആളുകൾ പതിറ്റാണ്ടുകളായി കാത്തിരിക്കേണ്ടി വന്നതായി പറയപ്പെടുന്നു” അദ്ദേഹം പറഞ്ഞു
ഉജ്ജ്വല പദ്ധതിയുടെ ആദ്യഘട്ടത്തിൽ പാവപ്പെട്ട, ദളിത്, ആദിവാസി, പിന്നാക്ക കുടുംബങ്ങളിലെ എട്ട് കോടിയിലധികം സ്ത്രീകൾക്ക് പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇനി വിറകടുപ്പുകൾ ഉണ്ടാവില്ല. എൽപിജി അടുപ്പുകൾ രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ഉണ്ടായിരിക്കണം,” മോദി പറഞ്ഞു. ഉജ്ജ്വല 2.0 ൽ, കുടിയേറ്റക്കാർ റേഷൻ കാർഡോ വിലാസ തെളിവോ സമർപ്പിക്കേണ്ടതില്ല. മേൽവിലാസം തെളിയിക്കുന്നത്തിനു സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ പരാമർശിക്കുകയും പറഞ്ഞു, “ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ ഖേൽ രത്നയുടെ പേര് മാറ്റിയത് കായികരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകും. ഈ ഒളിമ്പിക്സിൽ, നമ്മുടെ കായികതാരങ്ങൾ മെഡലുകൾ നേടുക മാത്രമല്ല ഇന്ത്യൻ കായികരംഗത്തിന്റെ ശോഭനമായ ഭാവി സൂചിപ്പിക്കുകയും ചെയ്തു.”
“ഉത്തർപ്രദേശിൽ, ഉജ്ജ്വല പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 1.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. കോവിഡ് സമയത്ത്, പ്രധാനമന്ത്രി മോദി എല്ലാ ഗുണഭോക്താക്കൾക്കും ആറ് മാസത്തേക്ക് സൗജന്യ സിലിണ്ടറുകൾ നൽകി”- ചടങ്ങിൽ സംസാരിച്ച യോഗി ആദിത്യനാഥ് പറഞ്ഞു,
Discussion about this post