Friday, June 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ല, സംഘടന എന്നും സംവരണത്തിനൊപ്പം‘; ആർ എസ് എസ്

by Brave India Desk
Aug 11, 2021, 08:17 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ‘ആധുനിക ദളിത് ചരിത്ര സൃഷ്ടാക്കൾ‘ എന്ന പുസ്തകം പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംവരണം നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ ആവശ്യമാണ്. ദശാബ്ദങ്ങളായി ആർ എസ് എസ് സംവരണത്തെ പിന്തുണയ്ക്കുകയാണ്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം നേരിടുന്ന അസമത്വം ഇല്ലാതെയാകുന്ന കാലത്തോളം സംവരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may like

മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും ഉൾപ്പെടെ 7പേരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് കോൺഗ്രസ് ; ദേശീയ നേതാക്കൾ മത്സരിക്കുക കർണാടകയിൽ നിന്ന്

ഒസ്മാൻ ഹാദി വധക്കേസ് വിവാദത്തിൽ മമത ബാനർജിക്കെതിരെ കേസെടുത്തു ; പണിയായത് അമിത് ഷായെ കുറിച്ചുള്ള പരാമർശം

ദളിത് സമൂഹത്തിന്റെ സംഭാവനകളെ അഭിമാനപൂർവ്വം സ്മരിക്കാതെ ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ചരിത്രം പൂർണ്ണമാകില്ല. ബ്രിട്ടീഷുകാർ വരുന്നതിന് മുൻപുള്ള ഇന്ത്യയുടെ ചരിത്രം നോക്കിയാൽ അവിടെ ദളിതരുടെ സംഭാവനകൾ എന്നൊരു ഭാഗം കാണാൻ കഴിയില്ല. കാരണം, അക്കാലത്ത് ഇന്ത്യയിൽ അത്തരമൊരു വേർതിരിവ് ഉണ്ടായിരുന്നില്ല.

ചന്ദ്രഗുപ്ത അഹല്യാബായ് ഹോൽക്കർ ഏത് സമുദായാംഗമായിരുന്നുവെന്ന് ഹൊസബലെ ചോദിച്ചു. അദ്ദേഹമില്ലാത്ത ഇന്ത്യയുടെ ചരിത്രം സങ്കൽപ്പിക്കാനാകുമോയെന്നും ഹൊസബലെ ചോദിച്ചു. ദളിത് സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് സങ്കൽപ്പിക്കാതെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് മുഴുവൻ മാർഗദർശനം നൽകുന്ന, വഴികാട്ടിയാകുന്ന, സാമൂഹ്യ മാറ്റത്തിനായി ശബ്ദമുയർത്തുന്ന വ്യക്തികൾ കടന്നുവരുന്ന സമുദായം എല്ലാവരാലും ആദരിക്കപ്പെടുന്നതാണ്. ബാബു ജഗ്ജീവൻ റാം, കാൻഷിറാം, കെ ആർ നാരായണൻ, ബാബാ സാഹിബ് അംബേദ്ക്കർ തുടങ്ങിയ മഹാരാഥന്മാരെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന് ഹൊസബലെ പറഞ്ഞു.

സംവരണം രാജ്യത്ത് അനിവാര്യമാണ്. സംവരണത്തിന്റെ ആവശ്യകത രാജ്യത്ത് നിലനിൽക്കുമ്പോൾ അത് നിറവേറ്റപ്പെടണം. നമ്മൾ ഏവരും അതിനായി പ്രയത്നിക്കണം. സാമൂഹിക ഉദ്ഗ്രഥനത്തിനായുള്ള എല്ലാ പരിശ്രമങ്ങളെയും നാം പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന്റെ പുതുചരിത്ര സൃഷ്ടിയിൽ പങ്കാളികളാകാൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്നത്തെ തലമുറയുടെ മേൽ ചരിത്രപരമായ പല ഉത്തരവാദിത്വങ്ങളും ഉണ്ട്. രാജ്യത്തിന്റെ പുതുചരിത്ര രചനയിൽ വലിയ പങ്കാണ് അവർക്ക് വഹിക്കാനുള്ളതെന്നും ദത്താത്രേയ ഹൊസബലെ ഓർമ്മിപ്പിച്ചു.

Tags: RSSDattatreya HosabaleRESERVATIONDalit History
Share4TweetSendShare

Latest stories from this section

ഒറ്റുകാരും വഞ്ചകരുമായ കോൺഗ്രസിനോടൊപ്പം ഇരിക്കാനില്ല ; ലോക്‌സഭയിൽ ഡിഎംകെ എംപിമാർക്ക് ഇനി പ്രത്യേക ഇരിപ്പിടം

ഒറ്റുകാരും വഞ്ചകരുമായ കോൺഗ്രസിനോടൊപ്പം ഇരിക്കാനില്ല ; ലോക്‌സഭയിൽ ഡിഎംകെ എംപിമാർക്ക് ഇനി പ്രത്യേക ഇരിപ്പിടം

രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി ; 11 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് പ്രാധാന്യം

രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി ; 11 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് പ്രാധാന്യം

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

Discussion about this post

Latest News

മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും ഉൾപ്പെടെ 7പേരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് കോൺഗ്രസ് ; ദേശീയ നേതാക്കൾ മത്സരിക്കുക കർണാടകയിൽ നിന്ന്

മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും ഉൾപ്പെടെ 7പേരെ രാജ്യസഭാ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് കോൺഗ്രസ് ; ദേശീയ നേതാക്കൾ മത്സരിക്കുക കർണാടകയിൽ നിന്ന്

ഒസ്മാൻ ഹാദി വധക്കേസ് വിവാദത്തിൽ മമത ബാനർജിക്കെതിരെ കേസെടുത്തു ; പണിയായത് അമിത് ഷായെ കുറിച്ചുള്ള പരാമർശം

ഒസ്മാൻ ഹാദി വധക്കേസ് വിവാദത്തിൽ മമത ബാനർജിക്കെതിരെ കേസെടുത്തു ; പണിയായത് അമിത് ഷായെ കുറിച്ചുള്ള പരാമർശം

ഒറ്റുകാരും വഞ്ചകരുമായ കോൺഗ്രസിനോടൊപ്പം ഇരിക്കാനില്ല ; ലോക്‌സഭയിൽ ഡിഎംകെ എംപിമാർക്ക് ഇനി പ്രത്യേക ഇരിപ്പിടം

ഒറ്റുകാരും വഞ്ചകരുമായ കോൺഗ്രസിനോടൊപ്പം ഇരിക്കാനില്ല ; ലോക്‌സഭയിൽ ഡിഎംകെ എംപിമാർക്ക് ഇനി പ്രത്യേക ഇരിപ്പിടം

രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി ; 11 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് പ്രാധാന്യം

രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി ; 11 പേരുടെ പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് പ്രാധാന്യം

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

ഡ്രസ്സിംഗ് റൂമിലെ നിശബ്ദതയിൽ നിന്ന് പിച്ചിന്റെ വിസ്ഫോടനത്തിലേക്ക്; സച്ചിൻ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി, ഒലോംഗയുടെ കരിയർ തീർന്ന രാവ്

ഡ്രസ്സിംഗ് റൂമിലെ നിശബ്ദതയിൽ നിന്ന് പിച്ചിന്റെ വിസ്ഫോടനത്തിലേക്ക്; സച്ചിൻ എന്ന പോരാളിയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചടി, ഒലോംഗയുടെ കരിയർ തീർന്ന രാവ്

അക്തറിന്റെ പന്തിൽ സച്ചിൻ ഉയർത്തിയ ആ പന്ത്; 130 കോടി ജനങ്ങളെ ആവേശത്തിലാക്കിയ ആ സിക്സർ

അക്തറിന്റെ പന്തിൽ സച്ചിൻ ഉയർത്തിയ ആ പന്ത്; 130 കോടി ജനങ്ങളെ ആവേശത്തിലാക്കിയ ആ സിക്സർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies