വീരാജ്പേട്ട: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുണ്ടാക്കി കര്‍ണാടക അതിര്‍ത്തി കടന്ന മലയാളി ദമ്പതികള്‍ അറസ്റ്റിൽ. വീരാജ്പേട്ടക്കടുത്ത അമ്മത്തിയിലാണ് സംഭവം.
മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി സയ്യിദ് മുഹമ്മദ് (32), ഭാര്യ ആയിഷത്തു റഹ്മാന് (28) എന്നിവരാണ് വീരാജ്പേട്ട പൊലീസിന്റെ പിടിയിലായത്.
സയ്യിദ് മുഹമ്മദ് എരുമാട് സ്വദേശിയായ ഭാര്യയുടെ വീട്ടിലേക്ക് കാസര്‍ഗോഡ്- മുള്ളേരിയ-ജാല്‍സൂര്‍ ചെക്പോസ്റ്റ് വഴിയാണ് കുടകിലേക്ക് കടന്നത്. ഇവര്‍ ചെക്പോസ്റ്റില്‍ നല്കിയ ആര്.ടി.പി.സി.ആര് റിപ്പോര്‍ട്ടിന്റെ ക്യു.ആര് കോഡ് സ്കാന്‍ ചെയ്തപ്പോള്‍ ഷറഫുദ്ദീന് എന്ന് തെളിയുകയായിരുന്നു.
തുടര്‍ന്നാണ് പൊലീസ് നടപടിയുണ്ടായത്. അമ്മത്തിയിലെ ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സയ്യിദ് മുഹമ്മദിന്റെ കാറും പൊലീസ് പിടിച്ചെടുത്തു.
Discussion about this post