ഡൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് പാർട്ടി വിട്ടു. ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ എന്ന ട്വിറ്റർ ബയോ ഇവർ ഒഴിവാക്കി. മഹിളാ കോൺഗ്രസിലെയും കോൺഗ്രസിലെയും മുൻ അംഗം എന്നാണ് ഇവർ ട്വിറ്റർ ബയോ തിരുത്തിയിരിക്കുന്നത്. ഇവർക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം.
അസം അസംബ്ലി തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് സുസ്മിത ദേവ് പാർട്ടി വിടുമെന്ന് മാർച്ച് മാസത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി അന്ന് അത് തള്ളിയിരുന്നു. അതേസമയം സുസ്മിതയുടെ ഇപ്പോഴത്തെ നിലപാടിൽ പാർട്ടി നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല.
അസം തെരഞ്ഞെടുപ്പിൽ തീവ്ര ഇസ്ലാമിക ചിന്ത പുലർത്തുന്ന എ ഐ യു ഡി എഫുമായി കോൺഗ്രസ് സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുമായുള്ള സഖ്യവും സീറ്റ് പങ്കു വെക്കലും അന്നേ സുസ്മിതക്ക് രസിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തിയതോടെ സുസ്മിതയുടെ വാദങ്ങൾക്ക് മുൻപിൽ കോൺഗ്രസിന് മറുപടിയില്ലാത്ത അവസ്ഥ വന്നിരുന്നു.
Discussion about this post