ലഖ്നൗ: മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 89 വയസായിരുന്നു.
രണ്ടു തവണ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് രാജസ്ഥാനിലെ ഗവർണർ എന്ന നിലയിലും ചുമതല വഹിച്ചു. അത്രോളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനസംഘത്തിന്റേയും ജനതാ പാർട്ടിയുടേയും പിന്നീട് ബി.ജെപിയുടേയും ടിക്കറ്റിൽ കല്യാൺ സിംഗ് തുടർച്ചയായി വിജയിച്ചു.
കല്യാൺ സിംഗിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Discussion about this post