കബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീവിരുദ്ധ ഫത്വയുമായി താലിബാൻ. ഹെറാത്ത് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം താലിബാൻ വിലക്കി. ഹെറാത്തിലെ കോളജുകളില്‍ വനിതാ അധ്യാപകര്‍ക്ക് പെണ്‍കുട്ടികള്‍ക്കു ക്ലാസ് എടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ ക്രൂരതകൾ തുടരുകയാണ്. താഖർ പ്രവിശ്യയിലെ തലോഖാനിൽ ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്ന ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവവുമുണ്ടായി.
സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് താലിബാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് തികച്ചും സ്ത്രീവിരുദ്ധമായ ഫത്വ താലിബാൻ പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post