ഇൻഡോർ: മുഹറം നാളിൽ മരിച്ചാൽ സ്വർഗം കിട്ടുമെന്ന പ്രചാരണം വിശ്വസിച്ച് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്, ‘ഇന്നായിരുന്നോ ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ചത്, ഇന്ന് മരിക്കുന്ന എല്ലാവർക്കും സ്വർഗം കിട്ടുമോ?‘ എന്ന് പെൺകുട്ടി അമ്മയോട് ആവർത്തിച്ച് ചോദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇൻഡോറിലെ ചമ്പാബാഗ് സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത പെൺകുട്ടി.
ഉച്ചഭക്ഷണ സമയത്തും റാബിയ അമ്മയോട് ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നതായി പിതാവ് പറഞ്ഞു. സ്വർഗം ലഭിക്കുമെന്ന് അമ്മ പറഞ്ഞ് നിമിഷങ്ങൾക്കകം പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. സംഭവം കണ്ട വീട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു റാബിയ. പൊതുവെ സന്തോഷവതിയായിരുന്നു പെൺകുട്ടി. എന്നാൽ ബാല്യകാല സുഹൃത്തിന്റെ അകാല മരണം പെൺകുട്ടിയുടെ മനസ്സിൽ മായാതെ കിടന്നിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post