ബംഗളുരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സർക്കാർ. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശുപാര്‍ശ.
ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് കര്‍ണാടക വിദഗ്ധ സമിതി ശുപാര്‍ശ. 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും കര്‍ണാടക നടത്തുന്ന ആന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നുണ്ട്. ഇതാണ് ആശങ്കക്ക് കാരണം.
Discussion about this post