താലിബാൻ അഫ്ഗാനിസ്ഥാനിൽ മികച്ച ഭരണം കാഴ്ച വെക്കുമെന്ന് പോപ്പുലർ ഫ്രണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയത് അമേരിക്കൻ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പാറപ്പുറത്ത് കോയ പറഞ്ഞു. ഇത് വിയറ്റ്നാമിലെയും ബൊളീവിയയിലെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് തുല്യമാണെന്നും കോയ പറഞ്ഞു.
പാശ്ചാത്യ മാധ്യമങ്ങൾ പുറത്തു വിടുന്നത് യഥാർത്ഥ താലിബാന്റെ ചിത്രമല്ലെന്നും യാഥാർത്ഥ്യം അവയിൽ നിന്നൊക്കെ അകലെയാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാറപ്പുറത്ത് കോയ പറയുന്നു. കേന്ദ്ര സർക്കാർ താലിബാനെക്കുറിച്ചുള്ള മുൻവിധി അവസാനിപ്പിച്ച് അവരുമായി നയതന്ത്ര ബന്ധം ആരംഭിക്കണമെന്നും സ്വന്തം ലേഖനത്തിൽ കോയ ഉപദേശിക്കുന്നു.
അമേരിക്കൻ അധിനിവേശ കാലത്ത് അഫ്ഗാൻ ജനത കൊടിയ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി കോയ വാദിക്കുന്നു. അമേരിക്ക അവരോധിച്ച അഷറഫ് ഗനി സർക്കാർ അഴിമതി നടത്തിയെന്നും അതാണ് താലിബാന് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും പാറപ്പുറത്ത് കോയ വിശദീകരിക്കുന്നു.
Discussion about this post