വാഷിംഗ്ടൺ: 12 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കബൂൾ വിമാനത്താവളത്തിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസൻ വിഭാഗമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതിന് ഉത്തരവിട്ട നേതാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ തുറന്നു വിട്ട കുറ്റവാളികളുടെ കൂട്ടത്തിലുണ്ടായിരുന്നവർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായി സംശയിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പൗരന്മാർ ദേശീയ നായകന്മാരാണെന്ന് ബൈഡൻ പറഞ്ഞു. ഇവരെ അമേരിക്ക ഒരിക്കലും മറക്കില്ലെന്നും ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ തീർച്ചയായും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കബൂൾ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 35 കടന്നു. ആദ്യ സ്ഫോടനം കബൂൾ വിമാനത്താവളത്തിന്റെ ആബി കവാടത്തിന് സമീപവും രണ്ടാമത്തേത് ബേരൻ ഹോട്ടലിന് സമീപവുമായിരുന്നു.
Discussion about this post