ഡല്‍ഹി: ഒളിമ്പിക്സ് ടീം പരിശീലകന്‍ സൗമ്യദീപ് റോയിക്കെതിരെ ഇന്ത്യന്‍ താരം മണിക ബത്രയുടെ ഗുരുതര ആരോപണം. ഒളിംബിക്സിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കിടെ ശിഷ്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നതിനു വേണ്ടി സൗമ്യജിത്ത് തന്നോട് മത്സരം തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടതായി മണിക ബത്ര പറഞ്ഞു.
ഒളിമ്പിക്സ് മത്സരങ്ങള്‍ക്കിടെ ദേശീയ പരിശീലകന്‍ സൗമ്യദീപ് റോയിയുടെ സേവനം മണിക നിഷേധിച്ചിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ സൗമ്യദീപ് റോയിയെ അപമാനിച്ചുവെന്ന് കാണിച്ച് ഇന്ത്യന്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയിലാണ് മണിക പരിശീലകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. യോഗ്യതാ മത്സരങ്ങളുടെ തലേന്ന് രാത്രി സൗമ്യദീപ് തന്റെ മുറിയില്‍ വന്നിരുന്നുവെന്നും മത്സരം തോറ്റുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മണിക ആരോപിച്ചു. ഇത്തരത്തില്‍ തന്നോട് ആവശ്യപ്പെട്ട ഒരാളിന്റെ സേവനം ഒളിമ്പിക്സിൽ സ്വീകരിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് മണിക പറഞ്ഞു. ആരോപണത്തിനെതിരെ സൗമ്യദീപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒളിമ്പിക്സിന് ഇന്ത്യയില്‍ നിന്ന് രണ്ട് വനിതാ താരങ്ങള്‍ക്കാണ് യോഗ്യത ലഭിച്ചത്. മണികയെ കൂടാതെ സൗമ്യദീപിന്റെ കീഴില്‍ പരിശീലിക്കുന്ന സുതീര്‍ത്ഥ മുഖര്‍ജിയും യോഗ്യത നേടിയിരുന്നു. യോഗ്യതാ മത്സരത്തില്‍ മണികയെ തോല്‍പിച്ച് സുതീര്‍ത്ഥ ഒളിമ്ബിക്സ് യോഗ്യത നേടിയപ്പോള്‍ ഉയര്‍ന്ന റാങ്കിംഗിന്റെ ബലത്തിലാണ് മണിക ടോക്യോയിലേക്ക് വണ്ടി കയറിയത്.
Discussion about this post