ന്യൂഡല്ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസില് പ്രാഥമിക വാദം പൂര്ത്തിയാകും. കേസില് ഇന്ന് കോടതി എടുക്കുന്ന നിലപാട് നിര്ണ്ണായകമായേക്കും. കേന്ദ്രസര്ക്കാരിറെ വിശദീകരണത്തിന് ശേഷമായിരിക്കും കോടതി ഇടക്കാല ഉത്തരവിലേക്ക് കടക്കുക.
സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.
ഇസ്രായേലി സ്പൈവെയർ പെഗാസസ് മുഖേന ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഹര്ജിക്കാര് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ഹര്ജികളിലെ ആവശ്യം . പത്രപ്രവർത്തകർക്ക് വേണ്ടി, അഭിഭാഷകൻ കപിൽ സിബൽ ആണ് കോടതിയില് ഹാജരായത്. അന്വേഷണം ആവശ്യപ്പെട്ട് 15 ഹർജികൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്.
മുന്നൂറിലധികം സെലിബ്രിറ്റികളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട് . മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേൽ, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ടാപ്പ് ചെയ്തവരിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 17 -ന് ആണ് ഹര്ജി പരിഗണിച്ചത്. കേന്ദ്രസര്ക്കാരിന്റെ വിശദമായ മറുപടിക്കായി ഹര്ജി പരിഗണിക്കുന്നത് കേൾക്കൽ 10 ദിവസത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post