തിരുവനനന്തപുരം: കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം പുറത്തുവന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശത്തെ കൂട്ടിപിടിച്ചാണ് ബിഷപ്പ് കേരളത്തിലെ സാഹചര്യം വിശകലനം ചെയ്യുന്നത്.
‘കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍പെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണി സെബാസ്റ്റ്യന്‍ ആയിരുന്നു. തുടങ്ങിയവര്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.
എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സ്വാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികള്‍ എന്ന് പറയുന്നത്.
മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
കേരളത്തിലെ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്. അവയിലേറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടുകാര്യങ്ങളാണ് ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും. അറബി ഭാഷയിലെ ജുഹദ് എന്ന മൂലധാതുവില്‍ നിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉദ്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക തുടങ്ങിയ അര്‍ഥങ്ങളാണ് ആ വാക്കിനുള്ളത്. ജിഹാദിനാകട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അര്‍ഥങ്ങളും. കൃത്യമായി പറഞ്ഞാല്‍, ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമത്തെയാണ് ജിഹാദ് എന്ന് പറയുന്നത്.
എട്ട് നോമ്പിന്റെ ചരിത്രം തന്നെ പെണ്‍മക്കളുടെ ചാരിത്ര്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഏറ്റെടുത്ത ത്യാഗത്തിന്റെ ഒരു വലിയ പാരമ്പര്യമാണല്ലോ. മേല്‍ പരാമര്‍ശിച്ച യാഥാര്‍ഥ്യങ്ങളെ കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ നിങ്ങളുമായിട്ട് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കേരളത്തിന്റെ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഒരിക്കല്‍ പറഞ്ഞു- കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്റര്‍ ആകുന്നുവെന്നും തീവ്രവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും. ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. നമുക്ക് അത് അറിവുള്ളതാണ്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട്. അതിന്റെ കാര്യമാണല്ലോ ഞാന്‍ മുകളില്‍ പറഞ്ഞത്.
നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എന്നത് എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍, ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റ് മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിംകളുടെ നാശവുമാവുമ്ബോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളുമുണ്ടാകുന്നുണ്ട്. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും.
ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്ബത്തിക നേട്ടമുണ്ടാക്കുക മുതലായ ലക്ഷ്യങ്ങള്‍ നേടാനാണ് മറ്റ് മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റ് മാര്‍ഗങ്ങളിലൂടെയോ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ അറിവോ, സമ്മതമോ ഇല്ലാതെ 18 വയസ് പൂര്‍ത്തിയാകുമ്ബോള്‍ തന്നെ നടത്തപ്പെടുന്ന പ്രണയവിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ടുപോകലും വിവാഹം കഴിച്ച് കുറേ കഴിയുമ്ബോള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്ത നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍പെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണി സെബാസ്റ്റ്യന്‍ ആയിരുന്നു. തുടങ്ങിയവര്‍ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.
എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സ്വാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികള്‍ എന്ന് പറയുന്നത്.
മാതാപിതാക്കളെയും കുടുംബത്തെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാന്‍ തക്കവിധം മസ്തിഷ്‌കപ്രക്ഷാളനം നടത്തപ്പെട്ട പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികള്‍ കോടതി പരിസരങ്ങളില്‍ അനേക തവണ നിങ്ങള്‍ കണ്ട് ബോധ്യപ്പെട്ടവരായിരിക്കുമല്ലോ. തുടക്കത്തില്‍ കുടുംബംഗങ്ങള്‍ ഒന്നുമറിയുന്നില്ല. അറിയുമ്പോഴേക്കും എല്ലാം കൈവിട്ട് പോയിരിക്കും. ആരെയും അറിയിക്കാതെ നോക്കാന്‍ അറിയാവുന്നവരുടെ നിയന്ത്രണത്തില്‍ ആയിപ്പോയവരാണ് അവര്‍.
ജിഹാദികളുടെ ഇരയായി കണക്കാക്കുന്നവരുടെയും -കാണാതായവര്‍- ജീവനൊടുക്കുന്നവരുടെയും, പര്‍ദകളിലേക്ക് മാറ്റിയ ശേഷം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവരുടെയും മാതാപിതാക്കളുടെ തോരാത്ത കണ്ണീര്‍ കേരളത്തില്‍ പലകുടുംബത്തിലും ഇറ്റിറ്റ് വീഴുന്നുണ്ട്. ഇളം പ്രായത്തില്‍തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നുവേണ്ട ഒരു വിധം ആളുകള്‍ കൂടുന്നയിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയി എന്ന് ഞാന്‍ വിചാരിക്കുകയാണ്.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുെത കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെതായ നിക്ഷിപ്തതാല്‍പര്യങ്ങള്‍ ഉണ്ടാകാം. ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങളല്ല. മറിച്ച് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. ഒരു യുവാവും യുവതിയും തമ്മില്‍ സ്‌നേഹിച്ചാല്‍, അത് രണ്ട് മതത്തില്‍ നിന്നായാല്‍ എന്താണ് തെറ്റ് എന്നത് ഒരു സിംപിള്‍ ചോദ്യമാണ്… പക്ഷെ അവര്‍ ഏത് വിധമാണ് വിവാഹത്തിലേക്ക് വന്നതെന്നും തുടര്‍ന്ന് അവര്‍ക്ക് എന്ത് സംഭവിക്കുന്നുെവന്നതും ഒരു വലിയ ചോദ്യമായിട്ട് നില്‍ക്കുകയാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ഈ ലൗ ജിഹാദിനെയാണ് എതിര്‍ക്കുന്നത്. നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടി വരുന്നുവെന്നത് അനുദിന വാര്‍ത്തകളുടെ ഒരു കലവറയായിട്ട് മാറുകയാണ്.
രണ്ടാമത്, നാര്‍കോട്ടിക്ക് ജിഹാദ് അല്ലെങ്കില്‍ ഡ്രഗ് ജിഹാദാണ്. അമുസ്ലിംകളായവരെ -പ്രത്യേകിച്ച് യുവജനങ്ങളെ- മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്ന രീതിയെയാണ് നാര്‍കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദ് എന്ന് സാധാരണ നമ്മള്‍ പറയുന്നത്. വര്‍ധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ മുതലായവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവെന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുമുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടികളും അവയില്‍നിന്ന് പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്തുത വീണ്ടും നമ്മുടെ മുന്നില്‍ എത്തിക്കുന്നു.
മയക്കുമരുന്നിനടിമയായി രോഗികളായി ജീവിതവും പഠനവും ഉപേക്ഷിച്ച് ജീവിതം തകര്‍ക്കുന്നവരുടെ എത്രയോ ഉദാഹരണമാണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹം- പ്രത്യേകിച്ച് യുവജനങ്ങള്‍- നേരിടുന്ന ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഈ ലിസ്റ്റ് ഇവിടം കൊണ്ട് തീരുന്നതല്ല. കലാ, സാംസ്‌കാരിക രംഗങ്ങളിലെ അന്യമത വിദ്വഷങ്ങള്‍, മറ്റ് മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്‌ത്തിക്കാട്ടുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകള്‍, പ്രത്യേക ഭക്ഷണം, ഹലാല്‍ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങള്‍, മാര്‍ക്കറ്റ് വിലയെക്കാള്‍ പതിന്മടങ്ങ് വില നല്‍കിക്കൊണ്ടുള്ള വന്‍കിട ഭൂമിയിടപാടുകള്‍, സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, ആയുധകടകള്‍ ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.
Discussion about this post