ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ പോലീസില്‍ പരാതി. ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്ന് അഭിഭാഷകനായ തമിഴ്വേന്ദൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അടുത്തിടെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ ആരാധകര്‍ ആടിനെ കൊന്ന് അതിന്റെ രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചുവെന്ന് തമിഴ്വേന്ദന്റെ പരാതിയില്‍ പറയുന്നു. ”ക്രൂരമായ ഈ പ്രവൃത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചു. സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടുവെങ്കിലും നടപടിയെ അപലപിക്കുന്നതിനുപകരം രജനീകാന്ത് മൗനം പാലിച്ചു. ഇതിനാല്‍ രജനീകാന്തിനെതിരേ നടപടിയെടുക്കണം” -പരാതിയില്‍ പറയുന്നു.
”ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാല്‍, രജനീകാന്തിന്റെ ആരാധകര്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടില്‍ ഒഴിച്ചത്. പ്രാകൃതമായ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കരുത്” -തമിഴ്വേന്ദന്‍ പരാതിയില്‍ പറഞ്ഞു.
Discussion about this post