ഡൽഹി: സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകും. ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റിയ ശേഷമാണ് സുഖ്ജിന്ദർ സിംഗ് രൺധവെയെ മുഖ്യമന്ത്രിയാക്കുന്നത്. അതിനിടെ അമരീന്ദർ സിംഗ് പാർട്ടി പിളർത്തുമെന്ന ഭയവും കോൺഗ്രസിനുണ്ട്.
ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. അതേസമയം അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ പ്രബലമാണ്. രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും എന്ന അമരീന്ദറിന്റെ വാക്കുകൾ വൻ അഭ്യൂഹങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്.
ഒരു സൈനികൻ എന്ന നിലയിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ താൻ സജീവമായിരിക്കുമെന്നും അമരീന്ദർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. അമരീന്ദർ സിംഗിന്റെ വാക്കുകളെ ശ്രദ്ധാപൂർവ്വമാണ് ബിജെപിയും വീക്ഷിക്കുന്നത്. കർഷക സമരങ്ങളുടെ പേരിലുള്ള കോലാഹലങ്ങളേ ഏകോപിപ്പിക്കാൻ അമരീന്ദറിന്റെ അഭാവത്തിൽ കോൺഗ്രസ് വിയർക്കും എന്നും ബിജെപിക്ക് വ്യക്തമായി അറിയാം.
Discussion about this post