തൃശൂർ: തൃശൂരിൽ വിവാഹപ്പിറ്റേന്ന് നവവധു സ്വർണവുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. സംഭവത്തെ തുടർന്ന് ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലായി. കഴിഞ്ഞ മാസം 25ാം തീയതി വിവാഹിതയായ പഴുവില്‍ സ്വദേശിനിയായ 23കാരിയാണ് വിവാദ നായിക. ചാവക്കാട്ടുകാരനായ യുവാവുമായിട്ടായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന്റെ അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്. ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം.
മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്. നവവധുവിന്റെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16ാം ദിവസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്. പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പൊലീസിനോട് പറഞ്ഞു.
ഇവരില്‍ നിന്ന് പതിനൊന്നര പവന് സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയിലായ നവവരന് അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.
Discussion about this post