സന്ദീപ് വാര്യര്‍ അടക്കമുള്ള നേതാക്കന്മാരുടെ ഭാര്യമാരെ വിധവാ പെന്‍ഷന് ക്യൂ നിര്‍ത്തിക്കുമെന്നും ആര്‍എസ്‌എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കുമെന്നുമൊക്കെയുള്ള എസ് ഡി പി ഐ നേതാവിന്റെ കൊലവിളിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍. ആര്‍എസ്‌എസ് എസ് ഡി പി ഐക്ക് പഞ്ചിങ് കിറ്റുകള്‍ ആണെന്ന ബാസിത് ആല്‍വിയുടെ കൊലവിളി പ്രസംഗമാണ് ഇപ്പോൾ വിവാദമായത്. ഇതിനു മറുപടിയായിട്ടാണ് സന്ദീപിന്റെ പോസ്റ്റ്
‘എസ് ഡി പി ഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു. ഈ സീന്‍ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു. പല അഭ്യുദയകാംക്ഷികളും സഹപ്രവര്‍ത്തകരും പൊലീസ് സുരക്ഷ തേടണം എന്ന് നിര്‍ബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല . ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ് ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത പിണറായി പൊലീസില്‍ വിശ്വാസവുമില്ല’- സന്ദീപ് കുറിച്ചു.
പാലക്കാട്ടെ, ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് സംശയിക്കുന്നത് എസ്ഡിപിഐയെ ആണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ബാസിത് ആല്‍വിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും. കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്‌സാക്ഷിയുമായ അര്‍ഷികയില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ വടിവാളുകളുടെ ഫോറന്‍സിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്.
Discussion about this post