വര്‍ക്കല: കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മൂന്നു പേരെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി നടന്നത്. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ഏരിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത് ഏകപക്ഷീയമാണെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. ഏരിയ സെക്രട്ടറി യൂസഫിന്റെ മകന്‍ ലെനിന്‍, മുന്‍ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകള്‍ സ്മിത എന്നിവരെ ഉള്‍പ്പെടുത്തിയും, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ എഫ് നഹാസിനേയും വഹാബ് റിയാസിനെയും ഉള്‍പ്പെടുത്താത്തതും തര്‍ക്കത്തിന് കാരണമായി. എട്ടുപേര്‍ മത്സരിക്കാന്‍ തയ്യാറായെങ്കിലും നേതൃത്വം അനുവദിച്ചിരുന്നില്ല.
ശനിയാഴ്ച വൈകീട്ടോടെ പുറത്തു നിന്ന് സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ വളണ്ടിയര്‍മാര്‍ തടഞ്ഞു. ഇതിനു ശേഷമാണ് സംഘര്‍ഷമുണ്ടായത്. അതുല്‍, അഭിന്‍, അഖില്‍, വിഷ്ണു എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പ്രതിഷേധക്കാര്‍ ഡയസിലേക്ക് നിങ്ങുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എം വിജയകുമാറും അവിടെയുണ്ടായിരുന്നു.
Discussion about this post