കൊച്ചി: മോഡലുകളുടെ അപകടമരണം നടക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് യുവനടിയും രാത്രി ദുരൂഹ സാഹചര്യത്തില്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ പെട്ടെന്ന് റിപ്പോർട്ട്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടാണ് നടിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തോളിന് ചെറിയ പരിക്കേറ്റ ന്യൂജന്‍ സിനിമകളിലെ സാന്നിധ്യമായ നടിയും കൂടെയുണ്ടായിരുന്നവരും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി പൊലീസ് എത്തും മുൻപേ സ്ഥലം വിട്ടു. മോഡലുകളുടെ മരണത്തോടെ നഗരത്തിലെ വി.ഐ.പി നിശാ പാര്‍ട്ടികളും ലഹരിപാര്‍ട്ടികളും ചര്‍ച്ചാ വിഷയമായതിനാല്‍ ഈ അപകടത്തില്‍ ദുരൂഹതയേറുകയാണ്
ഒക്ടോബര്‍ 17ന് രാത്രി 11ഓടെ ആയിരുന്നു അപകടം. അപകടത്തില്‍പെട്ട രണ്ട് കാറും മത്സര ഓട്ടമെന്ന് തോന്നിപ്പിക്കും വിധം അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പരാതികളില്ലാതിരുന്നതിനാല്‍ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. എറണാകുളത്തു നിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ ചിലവന്നൂരില്‍ വെച്ചാണ് അപകടം. രണ്ട് വാഹനവും ഒരേ ദിശയിലായിരുന്നു. ആശുപത്രിയിലെത്തിയ നടിയുള്‍പ്പെടെ നാലുപേര്‍ വിശദ പരിശോധനക്കുപോലും കാത്തുനിന്നില്ല.
നടി സഞ്ചരിച്ച കാര്‍ പിറ്റേദിവസം രാവിലെ, ഉടമയുടെ മകനെന്ന് അവകാശപ്പെട്ടയാള്‍ കൊണ്ടുപോയി. കൂടെ അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചു കൊണ്ടു പോകാനാവാത്ത വിധത്തിലായിരുന്നതിനാല്‍ പൊലീസ് എത്തിയാണ് നീക്കിയത്. അപകടത്തിന്റെ സ്വഭാവവും ആശുപത്രിയില്‍ നിന്ന് നടിയടക്കം പെട്ടെന്ന് സ്ഥലം വിട്ടതുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
നിശാപാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങുന്ന സിനിമ – മോഡലിങ് താരങ്ങളെ പിന്തുടരാനും കുടുക്കി വരുതിയിലാക്കാനുമുള്ള പ്രത്യേക സംഘങ്ങള്‍തന്നെ സജീവമാണെന്നാണ് മോഡലുകളുടെ അപകടമരണത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ വെളിപ്പെടുന്നത്. ഇവരുടെ പ്രധാന ലക്ഷ്യം യുവതികളായ താരങ്ങളാണ്. മറ്റ് മേഖലകളിലെ ഉന്നതരെ ലക്ഷ്യം വെച്ചും പ്രവര്‍ത്തിക്കുന്നുണ്ട്. മോഡലുകളുടെ മരണവും ഈ രീതിയില്‍ സംഭവിച്ചതാണെന്നാണ് അപകടത്തില്‍പെട്ട വാഹനത്തിന്റെ ഡ്രൈവര്‍ നല്കിയ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
Discussion about this post