ഡൽഹി: കൊവിഡ് മൂന്നാം തരംഗ വ്യാപനം വരാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക് വരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക ലൈറ്റാണ് ഇന്ത്യയിലേക്ക് വരുന്നത്.
വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ അവസാനവട്ട ചർച്ചകൾ തുടരുകയാണെന്നും ഇത് പൂർത്തിയായാൽ ഉടൻ വാക്സിൻ കയറ്റുമതി ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ നിർമ്മിക്കാൻ റഷ്യ അനുമതി നൽകിയിരുന്നു. ഇന്ത്യയുടെ വാക്സിൻ പദ്ധതിയിൽ നിർണായക പങ്ക് വഹിക്കാൻ സ്പുട്നികിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ അറിയിച്ചു.
റഷ്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സ്പുട്നിക് എം വാക്സിനാണ് കുട്ടികൾക്ക് ലഭ്യമാക്കുക. 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവർക്കാണ് സ്പുട്നിക് എം ലഭ്യമാക്കുക.
Discussion about this post