ഫസല്‍വധക്കേസിലെ പ്രതികളായ കാരായി രാജനെയും, ചന്ദ്രശേഖരനെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ ഇടത്പക്ഷ ചിന്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ അപ്പുക്കുട്ടന് വള്ളിക്കുന്ന്. കേരളത്തെ അസ്വസ്ഥമാക്കിയ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളം തെരഞ്ഞെടുപ്പില്‍ താക്കോല്‍ സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം കൈ പൊള്ളിയിട്ടും തീ കൊണ്ടുള്ള കളിയാണെന്ന് അപ്പുക്കൂട്ടന് വള്ളിക്കുന്ന് തന്റെ ബ്ലോഗില്‍ വിമര്‍ശിക്കുന്നു. ടിപി ചന്ദ്രശേഖരന് വധമടക്കം സിപിഎമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ സംഭവങ്ങളില്‍ നിന്ന് നേതൃത്വം ഒന്നും പഠിച്ചില്ലെന്നും വള്ളിക്കുന്ന് കുറ്റപ്പെടുത്തുന്നു.
‘ഇതെല്ലാം സത്യസന്ധമായ രാഷ്ട്രീയ തിരിച്ചറിവില്‍നിന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വയം തിരുത്തി മാറുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട. അതിന്റെ തുറന്ന സൂചന സി.പി.എംതന്നെ നല്കുന്നു. കാരായിമാരെ കണ്ണൂരില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ താക്കോല്‍സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനംതന്നെ നോക്കുക. കേരളത്തെ അസ്വസ്ഥമാക്കിയ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ഇവര്‍ പ്രതികളാണ്. എന്നിട്ടും ഇവരെ തെരഞ്ഞെടുപ്പില്‍ ഇറക്കാനും ജനാധിപത്യ ഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരുത്താനും സി.പി.എം തയാറാകുന്നു. കൈപൊള്ളിയിട്ടും തീകൊണ്ടുള്ള കളി തുടരാന്‍തന്നെയാണ് നേതൃത്വത്തിന്റെ ഭാവം. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളേയും കോടതിയേയും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നു കണ്ട് ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കോടതിതന്നെ തടഞ്ഞിരുന്നു. കോടതിയില്‍നിന്ന് അഞ്ചുദിവസത്തെ പ്രത്യേക അനുവാദം വാങ്ങിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഇവര്‍ ജില്ലയില്‍ പ്രവേശിക്കുന്നത്.
ടി.പി ചന്ദ്രശേഖരന് വധമടക്കം സി.പി.എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ സംഭവങ്ങളില്‍നിന്ന് അവര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല എന്നു മാത്രമല്ല ഇത് കാണിക്കുന്നത്. ആര്.എസ്.എസും സംഘ് പരിവാറും മതസൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുന്നതിനും വര്‍ഗീയതയുടെ ധ്രുവീകരണത്തിനുംവേണ്ടി നടത്തുന്ന കൊലപാതകങ്ങളെ ഫലത്തില്‍ ന്യായീകരിക്കുന്നതിനു തുല്യമാണ് ഈ തീരുമാനം. ശ്രീനാരായണ ഗുരുവും മറ്റു നവോത്ഥാന നേതാക്കളും ഉയര്‍ത്തിപ്പിടിച്ച മനുഷ്യ നന്മയുടേയും സാഹോദര്യത്തിന്റേയും പിന്തുടര്ച്ചക്കാരും സംരക്ഷകരുമാണെന്ന പ്രചാരണം ഇരട്ടത്താപ്പാണെന്ന് തെളിയിക്കുകയാണ്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങി ഡോ. കല്ബുര്ഗിവരെയുള്ളവരെ കൊലപ്പെടുത്തിയ മതഫാസിസത്തെ വിമര്‍ശിക്കാനുള്ള അര്‍ഹത സ്വയം തള്ളിപ്പറയുകയാണ്.’-അപ്പുക്കുട്ടന് വള്ളിക്കുന്ന എഴുതുന്നു.
എസ്എന്‍ഡിപിയെ രാഷ്ട്രീയകരുവാക്കി നടത്തിയ നീക്കങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന് നിരീക്ഷിക്കുന്നു.
‘സംസ്ഥാന ബി.ജെ.പിയെ മാറ്റിനിര്‍ത്തി വെള്ളാപ്പള്ളിയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചര്‍ച്ച സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷയും സാധ്യതയും സ്വീകാര്യതയും മാത്രമല്ല വിശ്വാസ്യതപോലും നഷ്ടപ്പെടുത്തി. പുതിയ ഹിന്ദുസമുദായ പാര്‍ട്ടിയേയും അടുത്ത മന്ത്രിസഭയേയും വെള്ളാപ്പള്ളി നടേശന് നയിക്കണമെന്നതാണ് ചര്‍ച്ചകളിലെ ധാരണയെന്ന് പുറത്തുവന്നു. ഇത് ബി.ജെ.പിയില്‍ മാത്രമല്ല എസ്.എന്‍.ഡി.പിയിലും പ്രശ്നങ്ങളുയര്‍ത്തി.’ എന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന് വിലയിരുത്തുന്നു.
‘കാരായിമാര്‍ ഇറങ്ങുമ്പോള്‍’-എന്ന തലക്കെട്ടിലാണ് അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ ലേഖനം.
Discussion about this post