നാദിയാദ്: ഉച്ചാടനത്തിന്റെയും രോഗശാന്തി ശുശ്രൂഷയുടെയും മറവിൽ ഗുജറാത്തിൽ വ്യാപകമായി മതപരിവർത്തനത്തിന് തയ്യാറെടുത്ത് മിഷണറിമാർ. ഇത്തരം പ്രവർത്തനങ്ങൾ പൊതുവേദിയിൽ നടത്തി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആളുകളെ ആകർഷിക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഗുജറാത്തിലെ സിന്ധി സമൂഹത്തെ ലക്ഷ്യം വെച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ.
മാനസികമായ തകരാറുള്ള സിന്ധി യുവാവിനെ ഉച്ചാടനത്തിന് വിധേയനാക്കി ബാധ നീക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റീവൻ മാക്വാൻ എന്നയാളാണ് ഇത്തരം ഇടപാടുകൾക്ക് പിന്നിലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നു. ദഹോദിലെ ആദിവാസികളെയും ഇത്തരത്തിൽ മതം മാറ്റുന്നതായി വി എച്ച് പി ആരോപിക്കുന്നു.
ബാധ ഒഴിപ്പിക്കലിന്റെയും രോഗശാന്തിയുടെയും മറവിലെ മതപരിവർത്തനം ശക്തമായി ചെറുക്കുമെന്ന് വി എച്ച് പി നേതാവ് ഇമേഷ് പരീഖ് അറിയിച്ചു. സിന്ധി വിഭാഗക്കാരെ കൂട്ടത്തോടെ മതം മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടി പൊലീസ് ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post