ഡൽഹി: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വീട്ടിലെത്തി. തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് ജനറൽ ബിപിൻ റാവത്ത്. അപകട സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് സ്റ്റാഫംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും നീലഗിരിയിൽ എത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ രാജ്യരക്ഷാ മന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി.
അപകടത്തിൽ പെട്ട 11 പേർ മരിച്ചതായാണ് വിവരം. ആകെ 14 പേരാണ് വ്യോമസേന ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവരെ 8 ആംബുലൻസുകളിലായാണ് ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post