ബംഗലൂരു: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ കർശനമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ദേശവിരുദ്ധ പ്രവണതകളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Offensive Tweets and Social Media posts about the tragic chopper crash in which we lost our #CDSGeneralBipinRawat will not be tolerated. I strongly condemn all such messages and have instructed our Police Officials to take strict disciplinary legal action against the offenders.
— Basavaraj S Bommai (Modi Ka Parivar) (@BSBommai) December 10, 2021
കുറ്റക്കാരെ ഒട്ടും അമാന്തം കൂടാതെ അറസ്റ്റ് ചെയ്യും. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച മാതൃകാപരമായ നടപടികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംയുക്ത സേനാ മേധാവിയുടെ മരണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച യുവതിയെ ജമ്മു കശ്മീർ ബാങ്ക് ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. സമാനമായ കുറ്റം ചെയ്ത യുവാവിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജനറൽ ബിപിൻ റാവത്തിനെ അപമാനിക്കുന്ന കമന്റുകൾ കേരള സർക്കാർ അഭിഭാഷകയുടെ ഭാഗത്ത് നിന്നും ഉൾപ്പെടെ ഉണ്ടായിട്ടും കേരള സർക്കാർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
Discussion about this post