കണ്ട് നിൽക്കുന്നവർക്ക് നൊമ്പരമായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പെൺകുരുന്നുകൾ ഭാഗ്യയും ഹൃദ്യയും. പരസ്പരം ആശ്വസിപ്പിച്ചും വിങ്ങിപ്പൊട്ടിയും ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന തേങ്ങലുകളെ നെഞ്ചിലൊതുക്കിയും നാടിന്റെ നെഞ്ചിലെ നെരിപ്പോടാകുകയാണ് ഈ പെൺകുരുന്നുകൾ.
രാവിലെ ട്യൂഷന് പോകാൻ മകൾ ഭാഗ്യയെ യാത്രയാക്കിയ രഞ്ജിത്തിനെ നിമിഷങ്ങൾക്കകമാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയത്. അച്ഛൻ മരണെപ്പട്ട വിവരം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഭാഗ്യയെ ആരും അറിയിച്ചിരുന്നില്ല. മകൾ ഭാഗ്യയെ സ്നേഹത്തോടെ അച്ഛൻ വിളിച്ചിരുന്നത് ഗാന്ധൂ എന്നായിരുന്നു. ആ വിളി ഇനിയില്ല എന്ന തിരിച്ചറിവാണ് ഈ കുഞ്ഞുങ്ങളെ തകർത്തു കളയുന്നത്.
മരണ വാർത്തയറിഞ്ഞപ്പോൾ അലമുറയിട്ട് കരഞ്ഞ ഈ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. ഭാഗ്യയുടെ കരച്ചിൽ കേട്ട് ഓടിയെത്തി കെട്ടിപ്പിടിച്ച് നിലവിളിച്ച കുഞ്ചു എന്ന് അച്ഛൻ വിളിച്ചിരുന്ന അനിയത്തി ഹൃദ്യയും ഒരുനാടിന്റെ നൊമ്പരമാകുകയാണ്.
Discussion about this post