കറാച്ചി: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു. കറാച്ചിയിലെ റാഞ്ചോർ ലൈൻ മേഖലയിലായിരുന്നു സംഭവം. ക്ഷേത്രം ആക്രമിച്ച അക്രമികൾ വിഗ്രഹങ്ങൾ തകർത്തു. ചുറ്റികയുമായി ക്ഷേത്രത്തിൽ കടന്ന അക്രമി സംഭവത്തിന് ശേഷം കടന്നു കളഞ്ഞു.
സംഭവത്തെ ഇന്ത്യയിൽ ബിജെപി ശക്തമായി അപലപിച്ചു. ക്ഷേത്രം ആരാധനക്ക് അർഹമല്ലെന്ന ചിന്താഗതിയാണ് ആക്രമണത്തിന് പ്രോത്സാഹനം നൽകുന്നതെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ആരോപിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ സർക്കാർ സ്പോൺസേർഡ് ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നതിൽ ന്യൂനപക്ഷങ്ങൾ അസ്വസ്ഥരാണ്. ഇത്തരം സംഭവങ്ങളിൽ പാകിസ്ഥാൻ സർക്കാർ നിശ്ശബ്ദത തുടരുകയാണെന്നും സിർസ കുറ്റപ്പെടുത്തി. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ എത്രമാത്രം അരക്ഷിതരാണ് എന്നാണ് ഇത് തെളിയിക്കുന്നത്. അവർക്ക് മതപരമായ ഒരു അവകാശങ്ങളും ലഭിക്കുന്നില്ലെന്നും സിർസ ചൂണ്ടിക്കാട്ടി.
Discussion about this post