തിരുവനന്തപുരം: രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത്. ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും മുഖ്യമന്ത്രി രാഷ്ട്രപതിയോട് മാപ്പ് പറയണമെന്നും ബിജെപി ഔദ്യോഗികമായി ആവശ്യപ്പെട്ടു.
രാഷ്‌ട്രപതിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി കോൺവെയിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത്. കേരളത്തിന് തന്നെ നടക്കേടാണിത്. രാഷ്‌ട്രപതിയോട് മുഖ്യമന്ത്രി മാപ്പ് പറയണം.
— BJP KERALAM (@BJP4Keralam) December 24, 2021
പിണറായി സർക്കാർ പല തവണ രാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചു. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേയറുടെ കാർ പായിച്ച് കയറ്റിയ സംഭവം ഗുരുതരമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
The @vijayanpinarayi govt has insulted the President of India on his official visit to Kerala. There were a dozen of protocol breaches in the recently held visit, including one by the Mayor of Thiruvananthapuram. This kind of lawlessness is grossly unacceptable. @AmitShah
— K Surendran(മോദിയുടെ കുടുംബം) (@surendranbjp) December 24, 2021
Discussion about this post