ഡൽഹി: ആയിരം പിന്നിട്ട് രാജ്യത്തെ ഒമിക്രോൺ കേസുകൾ. രാജ്യത്ത് ആകെ 1270 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് രോഗബാധ രൂക്ഷം. ഇവിടെ 450 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നിലുള്ള ഡൽഹിയിൽ 320 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
അതിനിടെ രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. അടുത്തയിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട 52 വയസ്സുകാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് കേസുകളിൽ 27 ശതമാനം വർദ്ധനവും രേഖപ്പെടുത്തി.
ഒമിക്രോൺ സാമൂഹിക വ്യാപനം ഉണ്ടായാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗുജറാത്തിലും പശ്ചിമ ബംഗാളിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 1313 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
Discussion about this post