കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം ബംഗാളിലെ ആലിപൂർദാറിൽ ബിജെപി യുവനേതാവ് സൗരവ് ജ്യോതി ഘോഷിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഇരുപത്തിരണ്ട് വയസ്സുകാരനായ സൗരവിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
പശ്ചിമ ബംഗാളിൽ മമത ബാനർജി ജനാധിപത്യ വിരുദ്ധ ഭരണം തുടരുകയാണ്. ഇതിന് തിരിച്ചടി ബംഗാളിലെ ജനങ്ങൾ നൽകുമെന്ന് ബിജെപി ബംഗാൾ ഘടകം അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ വിജയത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തുടരുകയാണ്. നിരവധി ബിജെപി നേതാക്കളാണ് സംസ്ഥാനത്ത് മൃഗീയമായി കൊലചെയ്യപ്പെട്ടത്.
Discussion about this post