ലഖ്നൗ: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ മനം നൊന്ത് നിലവിളിയോടെ ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി നേതാവ് ആദിത്യ താക്കൂർ. ലഖ്നൗവിൽ പാർട്ടി ഓഫീസിന് പുറത്ത് ദേഹമാസകലം പെട്രോൾ ഒഴിച്ചായിരുന്നു നേതാവിന്റെ പ്രകടനം. എന്നാൽ പൊലീസിന്റെ കൃത്യമായ ഇടപെടൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
തന്റെ യൗവ്വനം മുഴുവൻ പാർട്ടിക്ക് വേണ്ടിയാണ് ഹോമിച്ചത്. എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ടതിലൂടെ പൂർണ്ണമായും താൻ അവഗണിക്കപ്പെട്ടെന്ന് താക്കൂർ വിലപിച്ചു. അലിഗഢിലെ ഛാറയിൽ നിന്ന് മത്സരിക്കാനായിരുന്നു ആദിത്യ താക്കൂറിന്റെ ആഗ്രഹം.
സീറ്റ് നിഷേധിക്കപ്പെട്ടതിന് ബി എസ് പി നേതാവ് അലമുറയിട്ടതും കഴിഞ്ഞയാഴ്ച വാർത്തയായിരുന്നു. തന്നിൽ നിന്നും 67 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ശേഷം സീറ്റ് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന് ആരോപിച്ച് അർഷാദ് റാണ എന്ന ബി എസ് പി നേതാവാണ് രംഗത്ത് വന്നത്. ഇതിന്റെ വീഡിയോ വൈറൽ ആയിരുന്നു.
Discussion about this post