ട്രിനിഡാഡ്: അണ്ടർ 19 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ ബാറ്റ്സ്മാൻ രാജ് ബാവ. സീനിയർ ബാറ്റ്സ്മാൻ ശിഖർ ധവാന്റെ 18 വർഷം പഴക്കമുള്ള റെക്കോർഡാണ് ബാവ ഇന്ന് തകർത്തത്. ഉഗാണ്ടയ്ക്കെതിരായ ഇന്നത്തെ മത്സരത്തിൽ പുറത്താകാതെ 162 റൺസ് നേടിയാണ് അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ ബാവ സ്വന്തമാക്കിയത്.
2004 അണ്ടർ 19 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ധാക്കയിൽ ധവാൻ നേടിയ 155 റൺസാണ് ഇതോടെ പഴങ്കഥയായത്. നേരത്തെ ഓപ്പണിംഗ് ബാറ്റ്സ്മാൻ അംഗ്ക്രിഷ് രഘുവംശിയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. രഘുവംശി 144 റൺസെടുത്ത് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നാം വിക്കറ്റിൽ രഘുവംശിയും ബാവയും ചേർത്ത 206 റൺസിന്റെ മികവിൽ നിശ്ചിത അമ്പതോവറിൽ 405 റൺസ് നേടി. നേരത്തെ, അയർലൻഡിനെ 174 റൺസിനും ദക്ഷിണാഫ്രിക്കയെ 45 റൺസിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം.
Discussion about this post