ഡൽഹി: ഹിന്ദുക്കൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ ഉപദേശകനും മുൻ ഡിജിപിയുമായ മുഹമ്മദ് മുസ്തഫക്കെതിരെ കേസ്. തങ്ങളുടെ പരിപാടി നടക്കുന്നതിനടുത്ത് അവർ പരിപാടി നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നായിരുന്നു മുസ്തഫയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് എടുത്തിരിക്കുന്നത്.
മതസ്പർദ്ധ വളർത്തൽ, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് മുസ്തഫക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലീസിനോട് വിശദീകരണം തേടി.
എന്നാൽ താൻ നിരപരാധിയാണെന്നാണ് മുസ്തഫയുടെ വാദം. തന്റെ വാക്കുകൾ ഏതെങ്കിലും മതവിഭാഗത്തിനെതിരെ ആയിരുന്നില്ലെന്നും ആം ആദ്മി പാർട്ടിക്കെതിരെ ആയിരുന്നുവെന്നുമാണ് മുസ്തഫ പറയുന്നത്.
Discussion about this post