ദേശവിരുദ്ധ ശക്തികൾക്കൊപ്പം വീണ്ടും വേദി പങ്കിട്ട് ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എന്ന സംഘടന നടത്തിയ വിർച്വൽ യോഗത്തിൽ പങ്കെടുത്ത അൻസാരി വേദിയിൽ ഇന്ത്യയെ അപമാനിക്കുകയും ചെയ്തു. രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുകയാണ് എന്നായിരുന്നു അൻസാരിയുടെ വാക്കുകൾ.
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു അൻസാരിയുടെ ഈ വാക്കുകൾ. എന്നാൽ, ഇന്ത്യൻ ജനാധിപത്യം ശക്തി പ്രാപിക്കുകയാണ് എന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം അൻസാരിയുടെ ആരോപണങ്ങൾ തള്ളി.
ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഇന്ത്യ എന്നായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം. അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ ഇന്ത്യയിലാണ് അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2017 ഓഗസ്റ്റിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ഹമീദ് അൻസാരി അതേ വർഷം സെപ്റ്റംബറിൽ തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ പരിപാടിയിൽ സംബന്ധിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ സിമിയുമായി ബന്ധമുള്ള നേതാക്കൾ വരെ അന്ന് അൻസാരിക്കൊപ്പം വേദി പങ്കിട്ടിരുന്നു.
ഉത്തർ പ്രദേശിലെ അധോലോക ഭീകരൻ മുക്താർ അൻസാരിയുമായും ഹമീദ് അൻസാരി ബന്ധം പുലർത്തിയിരുന്നു. 1990-92 കാലഘട്ടത്തിൽ ഇറാനിൽ പ്രവർത്തിച്ചിരുന്ന സമയത്ത് അൻസാരി വലിയ തോതിൽ ഇന്ത്യൻ താത്പര്യങ്ങളെ ഒറ്റു കൊടുത്തിരുന്നതായി റോ 2017 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വിദേശ രാജ്യങ്ങളിലും അന്താരാഷ്ട്ര വേദികളും ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ. ഭീകര സംഘടനകളിൽ നിന്നും പണം വാങ്ങി ഇവർ ഇന്ത്യാ വിരുദ്ധ പ്രചാര വേല ചെയ്യുന്നതായി അടുത്തയിടെ അന്താരാഷ്ട്ര ഏജൻസി വെളിപ്പെടുത്തിയിരുന്നു.
Discussion about this post