രാജ്കോട്ട്: മതനിന്ദ ആരോപിച്ച് മൗലവിയും സംഘവും യുവാവിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ രാജ്കോട്ടിൽ വീണ്ടും യുവാക്കൾക്ക് നേരെ ആക്രമണം. മതമൗലികവാദികൾ അഞ്ച് യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചു. കേസിൽ 12 പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിയഞ്ചോളം പേർ ചേർന്നാണ് യുവാക്കളെ ആക്രമിച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളെ ചൊല്ലിയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തോടും പോസ്റ്റുകൾ നീക്കം ചെയ്യാനും സംയമനം പാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു.കൊവിഡ് നൈറ്റ് കർഫ്യൂവിനിടെയായിരുന്നു ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം.
ഫേസ്ബുക്കിലൂടെ മതങ്ങളെ വിമർശിച്ചതിന് യുവാവിനെ വെടിവെച്ച് കൊന്ന സംഭവം വൻ വിവാദമായിരുന്നു. ഗുജറാത്ത് സ്വദേശിയായ 27 വയസ്സുകാരൻ കിഷൻ ബോലിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു മൗലവിയെയും രണ്ട് കൂട്ടു പ്രതികളെയും ഗുജറാത്ത് പൊലീസ് പിടികൂടിയിരുന്നു.
Discussion about this post